പിതാവിനും നഴ്സിങ് സംഘടനക്കും എതിരായ കുപ്രചരണം പൂര്‍ണമായും തള്ളി എഡിജിപി; പത്മകുമാറിന് കുട്ടിയുടെ പിതാവുമായോ യുഎൻഎയുമായോ യാതൊരു ബന്ധവുമില്ല.

Spread the love

സ്വന്തം ലേഖകൻ 

കൊല്ലം: കൊല്ലം ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ കുട്ടിയുടെ പിതാവിന് നേരെയുണ്ടായ കുപ്രചരണങ്ങള്‍ പൂര്‍ണമായും തള്ളി പൊലീസ്.

 

കുട്ടിയുടെ പിതാവുമായി പ്രതി പത്മകുമാറിനും കുടുംബത്തിനും യാതൊരു ബന്ധവുമില്ലെന്ന് എഡിജിപി അജിത്കുമാര്‍ വ്യക്തമാക്കി. നഴ്‌സിങ് സംഘടനയായ യുഎൻഎയുമായും യാതൊരു ബന്ധവുമില്ലെന്നും എഡിജിപി പറഞ്ഞു. ഇതോടെ ഒരു വിഭാഗം മാധ്യമങ്ങല്‍ കെട്ടിപ്പൊക്കിയ കള്ളങ്ങളാണ് പൊളിഞ്ഞു വീഴുന്നത്. നേരത്തെ യുഎൻഎയും കുട്ടിയുടെ പിതാവുമായു കൂട്ടിക്കെട്ടി പല വിധത്തിലുള്ള പ്രചരണങ്ങളായിരുന്നു നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മൂന്നംഗ കുടുംബമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെ ആസൂത്രകരെന്ന് എഡിജിപി വ്യക്തമാക്കി. സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് പ്രതികളുടെയും ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ എല്ലാ പ്രതികളും പിടിയിലായെന്നും അദ്ദേഹം പറഞ്ഞു. ‘തട്ടിക്കൊണ്ട് പോകപ്പെട്ട കുട്ടിയുടെ സഹോദരനാണ് ഒന്നാമത്തെ ഹീറോ എന്നും അദ്ദേഹം പറഞ്ഞു. രണ്ടാമത്തെ ഹീറോ ആറു വയസുകാരിയാണ്. പെണ്‍കുട്ടി പറഞ്ഞതനുസരിച്ച്‌ കൃത്യമായ രേഖാ ചിത്രം വരച്ച രണ്ട് പേരാണ് മൂന്നാമത്തെ ഹീറോകളെന്നും അദ്ദേഹഗം പറഞ്ഞു

 

കോവിഡിന് ശേഷമുള്ള സാമ്ബത്തിക പ്രതിസന്ധി മറികടക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇതിനായുള്ള ആസൂത്രണം ഒരുവര്‍ഷമായി നടത്തി. കാറിന്റെ വ്യാജ നമ്ബര്‍ പ്ലേറ്റ് ഒരു വര്‍ഷം മുന്നേ തന്നെ നിര്‍മ്മിച്ചിരുന്നു’ -എ.ഡി.ജി.പി. പറഞ്ഞു. വളരെ കൃത്യമായ ആസൂത്രണത്തോടെയുള്ള കുറ്റകൃത്യമാണിതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒന്നരമാസമായി ഇവര്‍ തട്ടിക്കൊണ്ടു പോകാനുള്ള കുട്ടികളെ അന്വേഷിക്കുകയായിരുന്നു. സാന്പത്തിക് പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാൻ ഒരു കുടുംബം മുഴുവന്ര്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമാണിതെന്നും അദ്ദേഹം പറഞ്ഞു.

 

യൂട്യൂബിന്റെ ഡീ മോണിട്ടൈസേഷൻ വന്നതോടെ അനുപമ തീര്‍ത്തും നിരാശയായി. ഇതോടെയാണ് അച്ഛന്റെ കടം തീര്‍ത്ത് മുമ്ബോട്ട് കുതിക്കാൻ മറ്റ് മാര്‍ഗ്ഗമില്ലെന്ന അമ്മയുടെ ആശയോത്തോട് ഈ കുട്ടിയും യോജിച്ചത്. വലിയ ആള്‍ത്തിരക്കില്ലാത്ത ഓയൂരില്‍ നിന്നും കുട്ടിയെ തട്ടിയെടുക്കാനായിരുന്നു തീരുമാനം. എല്ലാം അനിതാ കുമാരിയുടെ പദ്ധതി അനുസരിച്ചാണ് നീങ്ങിയത്. കേസിലെ സുപ്രധാന പ്രതി കൊല്ലം ജില്ലക്കാരനാണെന്നു ആദ്യമേ വ്യക്തമായിരുന്നെന്നും ആദ്യദിവസം തന്നെ ലഭിച്ച ക്ലൂ നിര്‍ണായകമായെന്നും എഡിജിപി പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ തട്ടിക്കൊണ്ടുപോകലായിരുന്നു നടന്നതെന്നും എഡിജിപി പറഞ്ഞു.