ലക്ഷം മൊബൈല്‍ നമ്പറുകള്‍ക്ക് പൂട്ടിട്ട് കേന്ദ്രസര്‍ക്കാര്‍;സംശയാസ്പദമായ ഇടപാടുകൾ കണ്ടെത്തിയതിനെ തുടർന്ന്.

Spread the love

സ്വന്തം ലേഖകൻ 

രാജ്യത്തെ 70 ലക്ഷം മൊബൈല്‍ നമ്ബറുകള്‍ സസ്പെൻഡ് ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. സംശയാസ്പദമായ ഇടപാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് 70 ലക്ഷത്തോളം മൊബൈല്‍ നമ്പരുകൾക്ക് പൂട്ടുവീണത്.

രാജ്യത്തെ ഡിജിറ്റല്‍ തട്ടിപ്പുകള്‍ക്ക് തടയിടുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. മൊബൈല്‍ നമ്ബറുകള്‍ സസ്പെൻഡ് ചെയ്തതിനോടൊപ്പം, മുഴുവൻ ബാങ്കുകള്‍ക്കും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫിനാൻഷ്യല്‍ സര്‍വീസസ് സെക്രട്ടറി വിവേക് ജോഷിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തട്ടിപ്പുകള്‍ കണ്ടെത്തുന്നതിനും, അവ കൃത്യമായി തടയുന്നതിനുമുള്ള സംവിധാനം ബാങ്കുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതാണ്. ആധാര്‍ അധിഷ്ഠിത പേയ്മെന്റ് സിസ്റ്റത്തിലെ മുഴുവൻ ഡാറ്റകളും സുരക്ഷിതമാണെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഓരോ ദിവസവും നിരവധി തരത്തിലുള്ള ഡിജിറ്റല്‍ തട്ടിപ്പുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ടെക്നോളജിയുടെ വികാസത്തോടെ ഡിജിറ്റല്‍ തട്ടിപ്പുകളുടെ രൂപവും ഭാവവും മാറിയതിനാല്‍, ഉപഭോക്താക്കള്‍ തട്ടിപ്പുകളിലേക്ക് വീഴാതിരിക്കാൻ കൃത്യമായ രീതിയില്‍ ബോധവല്‍ക്കരണം നടത്തേണ്ടതാണ്. ബോധവല്‍ക്കരണ പരിപാടികള്‍ ശരിയായ രീതിയില്‍ നടത്തുകയാണെങ്കില്‍ തട്ടിപ്പുകളുടെ എണ്ണം പരമാവധി കുറയ്ക്കാൻ കഴിയുന്നതാണ്.