കഞ്ചാവ് കേസിൽ പ്രതിയായ ആൾ വീണ്ടും കഞ്ചാവ് കടത്തവെ പിടിയിൽ ;   പെരുമ്പാവൂർ സ്വദേശിയായ യുവാവിനെ  കോട്ടയം എക്സൈസ് സംഘം പിടികൂടി ; എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ് നൽകിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം:250 കിലോ കഞ്ചാവ് കേസിൽ പ്രതിയായ ആൾ വീണ്ടും കഞ്ചാവ് കടുത്തവെ
കോട്ടയം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ്  എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണും പാർട്ടിയും ചേർന്ന് പിടികൂടി. എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗമായ അസി.എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ് നൽകിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്.

കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം വെച്ച്  മാരുതി സ്വിഫ്റ്റ് കാറിൽ 2 കിലോ  കഞ്ചാവ് സഹിതമാണ്  എറണാകുളം ജില്ല കുന്നത്തുനാട് താലൂക്കിൽ വെങ്ങോല വില്ലേജിൽ വെങ്ങോല കരയിൽ കരിക്കിനാ കുടി വീട്ടിൽ മുഹമ്മദ് .മുൻ മുനീർ കെ.എം.(വയസ് 34) എന്നയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ ചോദ്യം ചെയ്തതിൽ കഞ്ചാവ് ഏറ്റുവാങ്ങാനെത്തുന്ന ആളെക്കുറിച്ചും വാഹനത്തിൻ്റെ ഉടമയെക്കുറിച്ചും വിവരങ്ങൾ ലഭ്യമായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതി ആന്ധ്ര പ്രദേശിൽ 200 കിലോയിലേറെ കഞ്ചാവ് കടത്തിയ കേസിൽ പ്രതിയാണ് . പെരുമ്പാവൂർ മേഖലയിലെ പ്രധാന കഞ്ചാവ് വില്പനക്കാരനാണ് പ്രതി.കഞ്ചാവ് ഏറ്റുവാങ്ങാനെത്തുന്ന ആളെ കാത്ത് കിടക്കുന്ന സമയത്താണ് പ്രതി പിടിയിലായത്. പ്രതിയെ പാല കോടതി മുൻപാകെ നാളെ ഹാജരാക്കും.

റെയ്ഡിൽ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ  രാജേഷ് ലോൺ, എക്സൈസ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബ് , അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ് , എക്സൈസ് ഇന്റലിജൻസ് വിഭാഗം പ്രിവന്റവ് ഓഫീസർ രഞ്ജിത്ത് കെ നന്ത്യാട്ട് സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് രാജ്, പ്രശോഭ്, ഹാംലെറ്റ്, പ്രദീപ്, ശ്യാം ശശിധരൻ ഡ്രൈവർ അനിൽ എന്നിവരും പങ്കെടുത്തു.