ശിശുദിനത്തിൽ അസ്ഫാക്കിന്റെ വിധി; ആലുവയിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ കോടതി ശിക്ഷ വിധി നവംബർ 14 ന്

Spread the love

സ്വന്തം ലേഖിക 

 

ആലുവ : ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കോടതി ശിക്ഷാ വിധി പറയുന്നത് ശിശുദിനത്തിലേക്കു മാറ്റി.

 

പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെ വാദവും പ്രതിയുടെ വിശദീകരണവും തേടിയ ശേഷമാണ് കോടതി കേസിൽ വിധി പറയുന്നത് ചൊവ്വാഴ്ചയിലേക്ക് മാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ആലുവയില്‍ പിഞ്ചുകുഞ്ഞിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ പ്രതി അസഫാക് ആലത്തിനെതിരെ കൊലപാതകവും, ബലാല്‍സംഗവും, പോക്സോനിയമപ്രകാരമുള്ള കുറ്റങ്ങളുമടക്കം ചുമത്തിയിരുന്ന പതിനാറ് കുറ്റങ്ങളും തെളിഞ്ഞിരുന്നു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കണമെന്നും വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

 

തുടര്‍ന്നാണ് നടപടിക്രമങ്ങളുടെ ഭാഗമായി സര്‍ക്കാര്‍, ജില്ലാ പ്രൊബേഷനറി ഓഫിസര്‍, ജയില്‍ സൂപ്രണ്ട് എന്നിവരോട് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടത്. ഇരയുടെ ഭാഗം വിശദീകരിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയും കോടതി അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിക്ക് മാനസാന്തര സാധ്യതയുണ്ടോയെന്ന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തിങ്കളാഴ്ച പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇരയുടെ വാദങ്ങള്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ടായി നല്‍കി.

 

പ്രതിയുടെ സാമൂഹിക പശ്ചാത്തലം സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ പ്രൊബേഷണറി ഓഫിസറും, ജയിലിലെ പെരുമാറ്റത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സൂപ്രണ്ടും ഇന്നലെ എറണാകുളം പോക്സോ കോടതിയില്‍ സമര്‍പ്പിച്ചു. പോക്സോ നിയമപ്രകാരം അതിവേഗം വിചാരണപൂര്‍ത്തിയാക്കിയ കേസില്‍ കുറ്റകൃത്യം നടന്ന് നൂറാംദിവസമാണ് പ്രതി കുറ്റക്കാരനെന്ന് കോടതി വിധിച്ചത്.