ദാരിദ്ര്യത്തിലൂടെ കടന്നുവന്ന നടനാണ് മണി; കമ്മ്യൂണിസ്റ്റുകാരനായ മണിയെ സര്‍ക്കാര്‍ അവഗണിച്ചു; സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സംവിധായകൻ വിനയൻ.

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം : കേരളീയത്തില്‍ കലാഭവൻ മണിയുടെ ഒരു സിനിമ പോലും ഉള്‍പ്പെടുത്തിയില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. കമ്മ്യൂണിസ്റ്റുകാരനായ കലാഭവൻ മണിയെ സര്‍ക്കാര്‍ അവഗണിച്ചു.മുൻ മന്ത്രി ജി സുധാകരനെ വേദിയിലിരുത്തിയായിരുന്നു വിമര്‍ശനം.

 

 

 

 

 

ഒരു നേരത്തെ ആഹാരമില്ലാതെ ദാരിദ്ര്യത്തിലൂടെ കടന്നുവന്ന നടനാണ് മണി. തെങ്ങുകയറ്റക്കാരനായി കഷ്ടപ്പെട്ടു വന്ന മണിയുടെ ഒരു സിനിമ പോലും കേരളീയത്തില്‍ ഉള്‍പ്പെടുത്തിയില്ല. 22 സിനിമകളാണ് കേരളീയത്തില്‍ പ്രദര്‍ശിപ്പിച്ചത്. അതില്‍ ഒന്നുപോലും മണിയുടേതില്ലെന്നും വിനയൻ കുറ്റപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

 

 

മണിയുടെ ഏറ്റവും നല്ല രണ്ട് പടങ്ങള്‍ സംവിധാനം ചെയ്തത് താനാണ്. കരുമാടിക്കുട്ടൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നിവയാണ് മണിയുടെ കരിയറിലെ മികച്ച സിനിമകള്‍. ഇത്ര നീതിബോധമില്ലാത്ത അവസ്ഥയുണ്ടാകരുതെന്നും അതിനെതിരെ കലാകാരൻമാര്‍ പ്രതികരിക്കണമെന്നും വിനയൻ പറഞ്ഞു.