
സ്വന്തം ലേഖിക
തൃശ്ശൂർ : കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസിൽ ചോദ്യം ചെയ്യലിന് ഇഡി നോട്ടീസ് കിട്ടിയിട്ടില്ലെന്ന് എം.എം. വര്‍ഗീസ് പറഞ്ഞു.പത്രത്തിലൂടെയാണ് വാര്‍ത്തകള്‍ അറിഞ്ഞത്. അന്വേഷണവുമായി സഹകരിക്കുമെന്നും എം എം വര്‍ഗീസ് പറഞ്ഞു.ഇഡിയെ നിയന്ത്രിക്കുന്നത് ആര്‍എസ്‌എസ് ആണ്. ഇടത് രാഷ്ട്രീയത്തിനെതിരായ കടന്നാക്രമണമാണ് ഇഡി അന്വേഷണം.
കരുവന്നൂര്‍ ഇഡി അന്വേഷണത്തില്‍ ആര്‍എസ്‌എസിനൊപ്പമാണ് കോണ്‍ഗ്രസ്. അന്വേഷണം സിപിഎം നിയമപരമായും രാഷ്ട്രീയമായും നേരിടും. സിപിഎമ്മിന് മറച്ചുവയ്ക്കാൻ ഒന്നുമില്ല. സുതാര്യമായാണ് പാര്‍ട്ടി കൈകാര്യം ചെയ്തത്. അഴിമതി നടത്തിയവര്‍ക്കെതിരെ കര്‍ശന നിലപാടാണ് പാര്‍ട്ടി എടുക്കുക. സഹകരണ മേഖലയെ പൊളിച്ചു നാശപ്പെടുത്തുന്ന ആര്‍എസ്‌എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്നും എം.എം. വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, തിരുവനന്തപുരം കണ്ടല സര്‍വ്വീസ് ബാങ്കിലും ഇഡി പരിശോധന നടക്കുകയാണ്. ബാങ്കിലെ മുൻ സെക്രട്ടറിമാരുടെ വീടുകളിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. ബാങ്കിലെ മുൻ സെക്രട്ടറിമാരായ ശാന്തകുമാരി രാജേന്ദ്രൻ, മോഹന ചന്ദ്രൻ എന്നിവരുടെ വീട്ടിലും കളക്ഷൻ ഏജന്റ് അനിയുടെ വീട്ടിലുമാണ് ഇ.ഡി പരിശോധന. ഇന്ന് പുലര്‍ച്ചെ അഞ്ചരമണിയോടെയാണ് എറണാകുളത്ത് നിന്നെത്തിയ ഇ.ഡി സംഘം വീടുകളില്‍ പരിശോധന ആരംഭിച്ചത്