
കടയ്ക്കല്‍: ‘സ്ഫോടനത്തിന്റെ ഉഗ്ര ശബ്ദം കേട്ട്, ഞങ്ങള്‍ ഷെല്‍ട്ടറിലേക്ക് ഓടി.
വീണ്ടും പലതവണ മിസൈലുകള്‍ പതിക്കുന്ന കാതടപ്പിക്കുന്ന ശബ്ദം.
രണ്ട് മണിക്കൂര്‍ ഷെല്‍ട്ടറിനുള്ളില്‍ ഭയന്നുവിറച്ചിരുന്നു”. ഇസ്രയേലില്‍ നിന്ന് മടങ്ങിയെത്തിയ എം.എസ്‌സി അഗ്രികള്‍ച്ചര്‍ ആൻഡ് ബയോടെക്നോളജി വിദ്യാര്‍ത്ഥിനി ഗോപിക ഷിബുവിന്റെ വാക്കുകളാണിത്.
ശനിയാഴ്ച രാവിലെ ആറോടെ ഗോപിക താമസിക്കുന്ന ബദറിഷ മേഖലയില്‍ ആക്രമണത്തിന്റെ സൂചനയായി സൈറണ്‍ മുഴങ്ങി. സമീപകാലത്തെങ്ങും ആക്രമണങ്ങള്‍ നടന്നിട്ടില്ലാത്തതിനാല്‍ ആരും വകവച്ചില്ല. വീണ്ടും സൈറണ്‍ മുഴങ്ങിയതിനൊപ്പം ഉഗ്രശബ്ദവും കേട്ടതോടെയാണ് എല്ലാവരും ഷെല്‍ട്ടറുകളില്‍ അഭയം തേടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശനിയാഴ്ചയ്ക്ക് ശേഷം പ്രശ്നങ്ങളുണ്ടായില്ല. വാഹന ഗതാഗതം അടക്കം സാധാരണ നിലയിലായി. വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ഗോപിക നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത്.