
സ്വന്തം ലേഖിക
തിരുവനന്തപുരം: ആയുഷ് മിഷൻ നിയമനത്തിന് ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിന് പണം നല്‍കിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് ഹരിദാസൻ.
ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിന് പണം നല്‍കിയെന്ന് പറഞ്ഞ ഇയാള്‍ പിന്നീട് പണം നല്‍കിയത് ആര്‍ക്കാണെന്നും എവിടെ വെച്ചാണെന്നും ഓര്‍മയില്ലെന്ന് പറഞ്ഞിരുന്നു. ഒടുവില്‍ ശാസ്ത്രീയ തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലിലാണ് ഹരിദാസൻ താൻ പറഞ്ഞത് നുണയാണെന്നും എല്ലാം ഗൂഡാലോചനയുടെ ഭാഗമായിരുന്നുവെന്നും സമ്മതിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിങ്കളാഴ്ച പകല്‍ മുഴുവൻ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഹരിദാസെൻറ ഇത്തരത്തിലുള്ള കുറ്റസമ്മതം. അഖില്‍ മാത്യുവിന്റെ പേര് പറഞ്ഞത് ബാസിത്തിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും സെക്രട്ടറിയേറ്റിന്റെ പരിസരത്ത് വച്ച് ആര്‍ക്കും പണം കൈമാറിയിട്ടില്ലെന്നും ഹരിദാസന് പറഞ്ഞു.