
സ്വന്തം ലേഖകൻ
ഹൈദരാബാദ്: സിക്കിമിലെ പ്രളയത്തില്‍ തെലുങ്ക് നടി സരള കുമാരിയെ കാണാനില്ലെന്ന് മകള്‍ പരാതി നല്‍കി. അമേരിക്കയില്‍ താമസിക്കുന്ന മകള്‍ നബിതയാണ് പ്രളയത്തില്‍ കാണാതായ അമ്മയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് തെലങ്കാന സര്‍ക്കാരിനോട് അപേക്ഷിച്ചത്.
ഹൈദരാബാദില്‍ താമസിക്കുന്ന താരം അടുത്തിടെ സുഹൃത്തുക്കളോടൊപ്പം സിക്കിമിലേക്ക് ഒരു യാത്ര പോയിരുന്നു. എന്നാല്‍ ഒക്ടോബര്‍ 3നാണ് മകളുമായി അവസാനമായി സംസാരിച്ചത്. പിന്നീട് ഒരു വിവരവും ഉണ്ടായിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിക്കിമിലെ ഹെല്‍പ്പ് ലൈന്‍ നമ്ബറുകളില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഹൈദരാബാദിലെ ഹൈടെക് സിറ്റി ഏരിയയിലെ ഹോട്ടലിലായിരുന്നു സരള കുമാരി താമസിച്ചിരുന്നത്. 1983-ല്‍ മിസ് ആന്ധ്രാപ്രദേശായിട്ടുള്ള പിന്നീട് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുകയും ചെയ്ത സരള കുമാരി നിരവധി തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
എന്നാല്‍ സിക്കിമിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായവര്‍ക്കായി ആറാം ദിവസവും തെരച്ചില്‍ തുടരുകയാണ്. നൂറിലധികം ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. 77 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.
പലയിടത്തും ചെളി നീക്കിയാണ് തെരച്ചില്‍. ഹെലികോപ്റ്റര്‍ അടക്കം ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം. ദുരന്തം വിലയിരുത്താന്‍ എത്തിയ കേന്ദ്ര സംഘം ഇന്നും പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. രണ്ടായിരത്തിലധികം വിനോദ സഞ്ചാരികള്‍ ഇപ്പോഴും പലയിടത്തും കുടുങ്ങിക്കിടക്കുകയാണ വിവരങ്ങള്‍ ലഭിക്കുന്നത്.