മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട വീഡിയോ പങ്കുവെച്ചതിന് പൊലീസ് കേസ്; ദേശീയ പതാകയെ അപമാനിച്ചെന്ന് കുറ്റം; വൈദികൻ മരത്തിൽ തൂങ്ങിമരിച്ച നിലയില്‍

Spread the love

സ്വന്തം ലേഖിക

ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ സീറോ മലബാര്‍ സഭാ വൈദികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

സാഗര്‍ ജില്ലയിലെ ഗര്‍ഹക്കോട്ടയിലെ സെന്റ് അല്‍ഫോൻസാ അക്കാദമിയിലെ മാനേജര്‍ ഫാദര്‍ അനില്‍ ഫ്രാൻസിസാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട വീഡിയോ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചതിന് മദ്ധ്യപ്രദേശ് പൊലീസ് വൈദികനെതിരെ കേസെടുത്തിരുന്നു. പിന്നാലെ കനത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായാണ് വിവരം.

കഴിഞ്ഞ മാസമാണ് വാട്ട്‌സാപ്പ് വഴി പങ്കുവച്ച പോസ്റ്റിന്റെ പേരില്‍ പൊലീസ് ക്രിമിനല്‍ കേസെടുത്തത്. ദേശീയ പതാകയെ അപമാനിച്ചെന്നായിരുന്നു കുറ്റം. പിന്നാലെ 13-ാം തീയതി വൈദികനെ കാണാതായി.

പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കാനായി സാഗറിലെ ബിഷപ്പ് ഹൗസിലെത്തിയതിന് പിന്നാലെയായിരുന്നു തിരോധാനം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരത്തില്‍ തൂങ്ങി നില്‍ക്കുന്നതായി കണ്ടെത്തിയത്.