video
play-sharp-fill

സര്‍ക്കാര്‍ ഉറപ്പുകള്‍ പാഴ്വാക്കായതോടെ വീണ്ടും സമരവുമായി അരിപ്പ സമരസമിതി

സര്‍ക്കാര്‍ ഉറപ്പുകള്‍ പാഴ്വാക്കായതോടെ വീണ്ടും സമരവുമായി അരിപ്പ സമരസമിതി

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: സര്‍ക്കാര്‍ ഉറപ്പുകള്‍ പാഴ്വാക്കായതോടെ വീണ്ടും സമരവുമായി അരിപ്പ സമരസമിതി.ഭൂപ്രശ്നം പരിഹരിക്കുമെന്ന് ഒന്നര വര്‍ഷം മുൻപ് മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനം എടുത്തെങ്കിലും നടപ്പായില്ലെന്നാണ് വിമര്‍ശനം.ഭൂമി ഏറ്റെടുത്ത് നല്‍കണം എന്നാവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് തീരുമാനം. 2012 ഡിസംബറിലാണ് ഭൂമി ആവശ്യപ്പെട്ട് കൊല്ലം കുളത്തൂപ്പുഴയ്ക്ക് സമീപത്തുള്ള അരിപ്പയില്‍ സമരം തുടങ്ങിയത്.സെക്രട്ടേറിയറ്റിന് മുന്നിലടക്കം സമരമേറെ നടത്തി.മന്ത്രിതല ചര്‍ച്ചകളും പല തവണയുണ്ടായെങ്കിലും ഉറപ്പുകള്‍ വാഗ്ദാനങ്ങളായി തന്നെ ഇപ്പോഴും തുടരുകയാണ്.

റിഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡില്‍ നിന്ന് ഭൂമി ഏറ്റെടുത്ത് നല്‍കുന്നതിനും സര്‍വ്വേ നടത്തുന്നതിനും പുനലൂര്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തിയെങ്കിലും നടപടി തുടങ്ങിയിട്ടില്ല.
ഭൂസമരം മൂന്നു മാസത്തിനകം പരിഹരിക്കുമെന്ന് 2018 നവംബറില്‍ റവന്യു – വനം മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ചര്‍ച്ചില്‍ തീരുമാനമെടുത്തെങ്കിലും തുടര്‍ നടപടിയുണ്ടായില്ലെന്ന് അരിപ്പ സമരസമിതി പറയുന്നു.ഗുണഭോക്തൃ പട്ടിക പോലും തയ്യാറാക്കാതെയാണ് സര്‍ക്കാര്‍ നടപടി ഇഴഞ്ഞ് നീങ്ങുന്നത്. ഭൂമി ആവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് സമരസമിതി തീരുമാനം.ഇതിനിടെ മന്ത്രിമാരായ പി പ്രസാദിനെയും പി രാജീവിനെയും വേദിയിലിരുത്തി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന നടൻ ജയസൂര്യയുടെ വീഡിയോ ആണ് വൈറലാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കര്‍ഷകര്‍ അവഗണന നേരിടുകയാണെന്നും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റണമെന്നും ജയസൂര്യ വേദിയില്‍ ആവശ്യപ്പെട്ടു. സപ്ലൈക്കോയില്‍ നിന്ന് നെല്ലിന്റെ വില കിട്ടാത്തതിനാല്‍ തിരുവോണ ദിനത്തില്‍ പല കര്‍ഷകരും ഉപവാസ സമരത്തിലാണ്. പുതിയ തലമുറ കൃഷിയില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് പരാതി പറയുന്നവര്‍ കൃഷിക്കാര്‍ക്ക് എന്താണ് ലഭിക്കുന്നതെന്ന് ചിന്തിക്കണമെന്ന് ജയസൂര്യ വിമര്‍ശിച്ചു.

മന്ത്രി പി രാജീവിന്‍റെ മണ്ഡലമായ കളമശേരിയിലെ കാര്‍ഷികോത്സവത്തില്‍‌ സംസാരിക്കുകയായിരുന്നു ജയസൂര്യ. ഗുണമേന്മയുള്ള ഭക്ഷണം കഴിക്കാൻ കേരളത്തിലുള്ളവര്‍ക്കും അവകാശമുണ്ടെന്നും നടൻ പറഞ്ഞു.അരി, പച്ചക്കറികളുടെ ക്വാളിറ്റി പരിശോധന ഉറപ്പാക്കാനുള്ള സംവിധാനം കൊണ്ടുവരണമെന്നും ജയസൂര്യ പറഞ്ഞു. സൂഹൃത്തായ കര്‍ഷകന്‍റെ അനുഭവം പങ്കുവെച്ചുകൊണ്ടാണ് കാര്‍ഷിക മേഖലയിലെ പ്രതിസന്ധികളെ കുറിച്ച്‌ ജയസൂര്യ സംസാരിച്ചത്.