വ്യാജ കള്ളിന് വീര്യം കൂടാന്‍ പൊടിയ്‌ക്കും പഞ്ചസാരയ്‌ക്കുമൊപ്പം ഇതും കൂടി; ചേര്‍ത്തിരുന്ന സാധനം കണ്ട് ഞെട്ടി പൊലീസും നാട്ടുകാരും…!

Spread the love

സ്വന്തം ലേഖിക

പുതുക്കാട്: പള്ളത്ത് നിന്ന് വൻതോതില്‍ സ്പിരിറ്റ് പിടികൂടിയ സംഭവത്തില്‍ പാലക്കാട് ചിറ്റൂരില്‍ നിന്നാണ് ഇവ കൊണ്ടുവന്നതെന്ന് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം.

കള്ള് വണ്ടികളിലെത്തുന്ന സ്പിരിറ്റ് എവിടേക്ക് പോകുന്നുവെന്ന അന്വേഷണമാണ് വ്യാജ കള്ള് ഉത്പാദന കേന്ദ്രത്തിലേക്ക് പൊലീസിനെയെത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ കള്ള് ഉത്പാദിപ്പിക്കാൻ മലിനമായ കിണറിലെ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. ചെത്ത് കള്ളിനൊപ്പം പഞ്ചസാരയും, സ്പിരിറ്റും, ചില പൊടികളും, മലിനജലവും ചേരുന്നതാണ് വീര്യമുള്ള കള്ള്.

ഇത്തരത്തില്‍ വീര്യം കൂട്ടാനാണ് കിണറിലെ മലിനജലം ചേര്‍ക്കുന്നതെന്ന് ചോദ്യം ചെയ്‌പ്പോള്‍ അരുണ്‍ സമ്മതിച്ചു. നാലു മാസം മുൻപാണ് വ്യാജ കള്ള് നിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.

പ്രധാന റോഡില്‍ നിന്നും ഈ കേന്ദ്രത്തിലേക്ക് ഇടവഴിയാണ്. ഈ വഴിയില്‍ മറ്റ് വീടുകള്‍ ഒന്നുമില്ല. അതിനാല്‍ ഇവിടുത്തെ പ്രവര്‍ത്തനത്തെപ്പറ്റി ആര്‍ക്കും അറിവില്ല.