
സ്വന്തം ലേഖകൻ
മലപ്പുറം: പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിതച്ച പൂകൃഷിക്ക് നൂറുമേനി വിളവ്.കൊണ്ടോട്ടി നഗരസഭയുടെയും കൃഷി ഭവന്റെയും സഹകരണത്തോടെ നടത്തിയ ചെണ്ടുമല്ലികൃഷിയാണ് വിജയിച്ചത്.വട്ടപ്പറമ്ബില് ഹസീനയുടെ വീടിനു സമീപത്തെ 15 സെന്റില്‍ നടത്തിയ കൃഷിയുടെ വിളവെടുപ്പ് കെണ്ടോട്ടി നഗരസഭാ അധ്യക്ഷ സി ടി ഫാത്തിമത്ത് സുഹ്റാബി ഉദ്ഘാടനം ചെയ്തു.തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തി നഗരസഭ വിവിധ വാര്‍ഡുകളിലായി 150 ഏക്കറില്‍ ഇടവിള കൃഷിക്കു സഹായം ചെയ്യുന്നുണ്ട്.
ഇതിന്റെ ഭാഗമായാണ് വട്ടപ്പറമ്ബിലെ ചെണ്ടുമല്ലി കൃഷി തുടങ്ങിയത്. നിലമൊരുക്കിയത് തൊഴിലുറപ്പ് തൊഴിലാളികളായിരുന്നു.കൃഷി ഓഫീസര്‍ കെ ഇസ്നയുടെ നേതൃത്വത്തില്‍ കൃഷിഭവന്റെ സഹകരണവും ലഭിച്ചതോടെ ഓണവിപണി ലക്ഷ്യമിട്ടുള്ള പൂക്കൃഷി വൻ വിജയമായി.കൊണ്ടോട്ടി സ്റ്റേഷനില്‍ ജോലി ചെയ്യുമ്ബോള്‍ കൊണ്ടോട്ടി കൃഷിവകുപ്പിലെ കൂട്ടായ്മയില്‍ തുടങ്ങിയ സൗഹൃദമാണ് റീനയെ പൂക്കൃഷിയിലേക്ക് അടുപ്പിച്ചത്. അതറിഞ്ഞപ്പോള്‍ സിന്ധുവും ഒപ്പംകൂടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജോലിക്കിടെ കിട്ടുന്ന ഇടവേളകളില്‍ അവര്‍ കൃഷിയി ടത്തിലെത്തും.മറ്റു സമയങ്ങളിലെല്ലാം ഹസീനയും സുമയ്യയുമാണ് കൃഷി പരിപാലിച്ചത്.വലിയ സന്തോഷമാണ് കൃഷയില്‍ ലഭിച്ചതെന്ന് എഎസ്ഐ റീന പറഞ്ഞു.ജൂണ്‍ 15ന് ആണു കൃഷി തുടങ്ങിയത്. വിളവെടുപ്പിന് പിന്നാലെ അത് വാങ്ങാനും നിരവധി പേരെത്തി.കണ്ണൂരും കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ചെണ്ടുമല്ലി കൃഷി നടത്തിയിരുന്നു.എന്നാല്‍, വിളവെടുക്കാനായ സമയം കള്ളന്മാര് മോഷ്ടിച്ചത് ഇവരെ പ്രതിസന്ധിയിലാക്കി.