‘ഫലിതമായി പറഞ്ഞത് പ്രസ്താവനയായി പ്രചരിപ്പിച്ചു’; താൻ ശ്രമിച്ചത് ഇടതുപക്ഷത്തെ വിശാലമായി നിര്‍വചിക്കാൻ; വിവാദമായതോടെ മലക്കംമറിഞ്ഞ് കവി സച്ചിദാനന്ദന്‍

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: കേരളത്തിലെ സിപിഎമ്മിനെതിരായ പ്രസ്താവനയില്‍ മലക്കം മറഞ്ഞ് സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ.

അഭിമുഖത്തില്‍ ഫലിതമായി പറഞ്ഞത് പ്രസ്താവനയായി പ്രചരിപ്പിച്ചുവെന്നും താൻ ശ്രമിച്ചത് ഇടതുപക്ഷത്തെ വിശാലമായി നിര്‍വചിക്കാനാണ്. കേരളത്തിലേക്ക് വന്നത് കൂടുതല്‍ സ്വാതന്ത്ര്യം തേടിയാണ്. ഇനി രാഷ്ട്രീയ അഭിമുഖങ്ങള്‍ക്കില്ലെന്നും സാഹിത്യ അക്കാദമി അധ്യക്ഷൻ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തില്‍ സിപിഎം വീണ്ടും അധികാരത്തിലെത്താതിരിക്കാന്‍ സഖാക്കള്‍ പ്രാര്‍ഥിക്കണമെന്നും മൂന്നാംവട്ടവും അധികാരത്തിലെത്തിയാല്‍ അഹങ്കാരികളാകുമെന്നുമായിരുന്നു സച്ചിദാനന്ദൻ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. പ്രസ്താവന വലിയ വിവാദമായതോടെയാണ് കവി നിലപാടില്‍ മലക്കം മറിഞ്ഞത്.

നമ്മുടെ മാദ്ധ്യമ ധാര്‍മ്മികത വിചിത്രമാണ്. ഇന്നത്തെ ഇടതുപക്ഷത്തിന്‍റെ ചില പരാധീനതകള്‍ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. അതിന്‍റെ പ്രത്യേകരീതിയില്‍ എഡിറ്റ് ചെയ്ത വേര്‍ഷനുകള്‍ ആണ് പത്രത്തിലും യു ട്യൂബിലും വന്നത്.

അതില്‍ നിന്ന് തന്നെ തങ്ങള്‍ക്ക് വേണ്ട ചില വരികള്‍ എടുത്ത് പ്രചരിപ്പിക്കാൻ ആണ് മറ്റു മാദ്ധ്യമങ്ങള്‍ ശ്രമിച്ചതെന്ന് സച്ചിദാനന്ദൻ കുറ്റപ്പെടുത്തി. ഫേസ്ബുക്കിലൂടെയാണ് കവിയുടെ പ്രതികരണം.