
സ്വന്തം ലേഖിക
കൊച്ചി: കളപ്പണം വെളുപ്പിച്ചു, നികുതി വെട്ടിച്ചു തുടങ്ങിയ ആരോപണങ്ങള്‍ നേരിടുന്ന മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടനെതിരെ ഡിവൈഎഫ്ഐ സമരത്തിലേക്ക്.
വരും ദിവസങ്ങളില്‍ ശക്തമായ സമരം നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ് എറണാകുളത്ത് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. നാളെ എംഎല്‍എ ഓഫീസിലേക്ക് രാവിലെ 11 മണിക്ക് മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം മാത്യുവിനെതിരായ സമരവും അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ക്കും സിഎംആര്‍എല്‍ പണം കൈമാറ്റ വിവാദവുമായി ബന്ധമുള്ളതല്ലെന്നും സനോജ് പറഞ്ഞു. മാത്യുവിനെതിരെ പോക്സോ കേസ് പ്രതിയെ സഹായിച്ച സംഭവത്തില്‍ നേരത്തെ സമരം ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ വിജിലൻസ് സംഘത്തിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്യു കുഴല്‍നാടന്റെ കുടുംബവീട്ടില്‍ നാളെ റവന്യൂ വിഭാഗം സര്‍വേ നടത്തും. ഇതിനായി എംഎല്‍എയ്ക്ക് നോട്ടീസ് നല്കി. കോതമംഗലം കടവൂര്‍ വില്ലേജിലെ ഭൂമി അളന്ന് പരിശോധിക്കും.
രാവിലെ 11നാണ് റീസര്‍വേ നിശ്ചയിച്ചിരിക്കുന്നത്. വിജിലൻസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സര്‍വേക്ക് നോട്ടീസ് നല്‍കിയതെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ പറയുന്നു. കോതമംഗലത്ത് കുടുംബ വീട്ടില്‍ നിലം മണ്ണിട്ട് നികത്തുന്നതിനെച്ചൊല്ലി നേരത്തെ തര്‍ക്കം ഉണ്ടായിരുന്നു.
ഇതുമായി ബന്ധപ്പെട്ടാണ് സര്‍വേ. സര്‍വേയ്ക്ക് ആവശ്യമായ സൗകര്യം ചെയ്തുകൊടുക്കണം എന്ന് താലൂക്ക് സര്‍വേയര്‍ നോട്ടീസില്‍ മാത്യു കുഴല്നാടൻ എം എല്‍ എയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിഡബ്ല്യുഡി റോഡിനായി കുടുംബവീടിന്റെ സ്ഥലം വിട്ടുകൊടുത്തുവെന്നും അതിന് ശേഷം ഭൂമി ഉയര്‍ന്നതിനാല്‍ വാഹനം കയറാൻ പാകത്തില്‍ റോഡ് ഉണ്ടാക്കുകയായിരുന്നുവെന്നും മാത്യു കുഴല്നാടൻ പറയുന്നു.