നൗഷാദിനെ മറന്നോ….? എറണാകുളത്തുകാരെങ്കിലും നൗഷാദിൻ്റെ കടയിൽ നിന്ന് ഓണക്കോടി എടുക്കണം; ആടിസെയിലുകാരും 70% വരെ ഡിസ്കൗണ്ട് കൊടുക്കുന്നവരെയുമൊന്നും പ്രളയകാലത്ത് കണ്ടില്ല; പെരുമഴയിൽപ്പെട്ട് വസ്ത്രവും കിടപ്പാടവും നഷ്ടപ്പെട്ടവർക്ക് തൻ്റെ കട തുറന്നുകൊടുത്ത് ആവശ്യമുള്ളതെല്ലാം വാരി കൊണ്ടുപോകാൻ പറഞ്ഞത് നൗഷാദെന്ന പച്ചയായ മനുഷ്യൻ; ഈ ഓണത്തിന് എങ്കിലും ഈ മനുഷ്യനെ ആരും മറക്കരുത് …!!

Spread the love

കൊച്ചി: നൗഷാദിനെ നിങ്ങൾക്ക് ഓർമ്മയില്ലേ…!

പെരുമഴ പ്രളയത്തില്‍ വസ്ത്രവും കിടപ്പാടവും നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായ വഴിയോര കച്ചവടക്കാരനെ ഈ ഓണത്തിനെങ്കിലും ആരും മറക്കരുതേ .

എറണാകുളത്തുകാരെങ്കിലും നൗഷാദിൻ്റെ കടയിൽ നിന്ന് ഓണക്കോടി എടുക്കണം. തന്റെ കടയില്‍ നിന്ന് കണക്ക് നോക്കാതെ ചാക്ക് കണക്കിന് പുതിയ വസ്ത്രങ്ങളാണ് പ്രളയക്കാലത്ത് നിലമ്പൂരിലേയും വയനാട്ടിലേയും മഴക്കെടുതിയെ തുടര്‍ന്ന് ദുരിതമനൂഭവിക്കുന്നവര്‍ക്കായി ഈ മനുഷ്യന്‍ സംഭാവനയായി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലരും ദുരിത ബാധിതരെ സഹായിക്കാന്‍ മടിച്ചു നില്‍ക്കുന്നതിനിടയിലാണ് ഈ മനുഷ്യന്‍ പ്രളയ ബാധിതര്‍ക്കായി തന്റെ സ്‌നേഹം പകര്‍ന്ന് നല്‍കിയത്. വൈപ്പിന്‍ മാലിപ്പുറം സ്വദേശിയായ നൗഷാദ് 18 വര്‍ഷമായി എറണാകുളം ബ്രോഡ് വേയില്‍ വസ്ത്രവില്‍പ്പനക്കാരനാണ്.

പ്രളയബാധിതരെ സഹായിക്കാന്‍ പലരും മുഖം തിരിക്കുമ്പോഴാണ് നൗഷാദ് എല്ലാവര്‍ക്കും മാതൃകയായത്. അന്ന് ഒരു ആടി സെയിലുകാരേയും 70 % വരെ ഓഫർ കൊടുക്കുന്നവരെയുമൊന്നും കണ്ടില്ല.

പലരും സഹായിക്കാൻ മടിച്ചു നിന്നപ്പോൾ നൗഷാദ് എണ്ണമൊന്നും നോക്കാതെ ചാക്ക് കണക്കിന് വസ്ത്രങ്ങള്‍ സംഭാവന ചെയ്യുകയായിരുന്നു.
‘പോകുമ്പോ ആരും ഇവിടന്ന് ഒന്നും കൊണ്ടോവില്ലല്ലോ. ഇതൊന്നുമൊരു നഷ്ടമല്ല. ഇതാണെന്റെ ലാഭം. എല്ലാവരും മനുഷ്യരാണ്. ദുരിത ബാധിതരെ സഹായിക്കുകയെന്നത് നമ്മളുടെ കടമായണെന്നാണ് നൗഷാദ് അന്ന് പറഞ്ഞത്.

കഴിഞ്ഞ മഹാപ്രളയത്തിലും ഇതുപോലെ സഹായഹസ്തവുമായി നൗഷാദ് എത്തിയിരുന്നു. എന്നാൽ പ്രളയം കഴിഞ്ഞതോടെ എല്ലാവരും നൗഷാദിനെ മറന്നു ..!