
സ്വന്തം ലേഖകൻ
കൊച്ചി: കാഴ്ച പരിമിതിയുള്ള അധ്യാപകനെ അധിക്ഷേപിച്ച് റീല്‍സ് ചെയ്ത ആറ് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. മഹാരാജാസ് കോളജില്‍ നടന്ന സംഭവത്തിൽ കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസില്‍ അടക്കമുള്ളവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മൂന്നാം വര്‍ഷ ബിഎ പൊളിറ്റിക്കല്‍ സയന്‍സ് ക്ലാസിലാണ് വിദ്യാര്‍ത്ഥികള്‍ അധ്യാപകനെ അധിക്ഷേപിച്ച് വീഡിയോ ചിത്രീകരിച്ചത്.
അദ്ധ്യാപകൻ ക്ലാസിലുള്ളപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഫോണ്‍ നോക്കിയിരിക്കുന്നതും കസേര വലിച്ചുമാറ്റുന്നതും അടങ്ങുന്ന വീഡിയോയാണ് പുറത്തു വന്നത്. അദ്ധ്യാപകന്റെ പുറകില്‍ നിന്ന് കളിയാക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്. ക്‌ളാസിലെ വിദ്യാര്‍ത്ഥികള്‍ തന്നെ ചിത്രീകരിച്ച വീഡിയോ സമൂഹമാധ്യമത്തിലൂടെ പുറത്തു വന്നതിന് പിന്നാലെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. കെഎസ്‌യു നേതാവ് അടക്കമുള്ള വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് കോളേജ് നടപടി സ്വീകരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍ സങ്കടകരവും പ്രതിഷേധാര്‍ഹവുമാണെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പറഞ്ഞു. കാഴ്‌ച്ച പരിമിതിയുള്ള അദ്ധ്യാപകൻ ക്ലാസെടുത്തുകൊണ്ടിരിക്കുമ്ബോള്‍ അദ്ദേഹത്തെ പരിഹസിക്കുന്ന ദൃശ്യങ്ങള്‍ കണ്ട് മനസ്സുലഞ്ഞ് നില്‍ക്കുകയാണ്. അദ്ധ്യാപകനെ ക്ലാസിനിടയ്ക്ക് അപമാനിച്ചു എന്ന് മാത്രമല്ല, അത് റീല്‍ ആക്കി നവമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരിക്കുന്നു ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍.
എന്തെല്ലാം പ്രതിസന്ധികള്‍ അതിജീവിച്ചായിരിക്കണം അദ്ധ്യാപകൻ മഹാരാജാസിലെ അദ്ധ്യാപകനായി തീര്‍ന്നത്. ഇൻക്ലൂസീവ് എജ്യുക്കേഷനെ കുറിച്ച് ചര്‍ച്ച നടക്കുന്ന ഈ കാലത്ത് ‘ രാഷ്ട്രീയം ‘ ഐച്ഛിക വിഷയമായെടുത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്ന് ഇത്തരമൊരു സമീപനം പ്രതീക്ഷിക്കുന്നില്ലെന്ന് ആര്‍ഷോ പറഞ്ഞു. ഫാസിലിനെതിരെ കെഎസ്‌യു സംസ്ഥാന നേതൃത്വം നടപടിയെടുക്കണമെന്നും ആര്‍ഷോ ആവശ്യപ്പെട്ടു.