play-sharp-fill
തിരുവോണം ബമ്പര്‍ വാങ്ങാന്‍ വന്‍ തിരക്ക്; രണ്ടാഴ്ച്ച കൊണ്ട് വിറ്റത് പതിനേഴര ലക്ഷം ടിക്കറ്റ്; മലയാളികളെ കൂടാതെ ഭാഗ്യദേവതയുടെ കടാക്ഷം തേടി അന്യസംസ്ഥാന തൊഴിലാളികളും; ഏറ്റവും അധികം വില്‍പ്പന നടന്നത് ഈ ജില്ലകളിൽ

തിരുവോണം ബമ്പര്‍ വാങ്ങാന്‍ വന്‍ തിരക്ക്; രണ്ടാഴ്ച്ച കൊണ്ട് വിറ്റത് പതിനേഴര ലക്ഷം ടിക്കറ്റ്; മലയാളികളെ കൂടാതെ ഭാഗ്യദേവതയുടെ കടാക്ഷം തേടി അന്യസംസ്ഥാന തൊഴിലാളികളും; ഏറ്റവും അധികം വില്‍പ്പന നടന്നത് ഈ ജില്ലകളിൽ

സ്വന്തം ലേഖിക

തിരുവന്തപുരം: 25 കോടിയുടെ ഒന്നാം സമ്മാനം പ്രതീക്ഷിച്ച്‌ തിരുവോണം ബമ്പര്‍ ലോട്ടറി ടിക്കറ്റെടുക്കാൻ മലയാളികളുടെ തിരക്ക്.

ടിക്കറ്റ് പുറത്തിറക്കി രണ്ടാഴ്ച്ച കൊണ്ട് പതിനേഴര ലക്ഷം ടിക്കറ്റാണ് വിറ്റുപോയത്. മലയാളികളെ കൂടാതെ അന്യസംസ്ഥാന തൊഴിലാളികളും ഭാഗ്യദേവതയുടെ കടാക്ഷം തേടി ടിക്കറ്റ് എടുക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുറത്തിറക്കിയ അന്ന് മുതല്‍ ദിവസം ശരാശരി ഒരു ലക്ഷം ടിക്കറ്റെങ്കിലും ചെലവാകുന്നുണ്ട്. ഏറ്റവും അധികം വില്‍പ്പന നടന്നത് പാലക്കാട്ടും തൊട്ട് പിന്നില്‍ തിരുവനന്തപുരവുമാണ്.

25 കോടി രൂപയാണ് തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം. ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ്. പൊതുജനാഭിപ്രായം കണക്കിലെടുത്ത് സമ്മാന ഘടനയില്‍ കാതലായ മാറ്റങ്ങളോടെയാണ് ഇത്തവണ ഓണം ബംബറിറക്കിയത്. രണ്ടാം സമ്മാനമായി ഒരു കോടി വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം രൂപ വീതം 20 ടിക്കറ്റിനും നകാൻ തീരുമാനിച്ചതോടെ ബംബര്‍ വാങ്ങാൻ തിക്കിത്തിരക്കായി.

ആദ്യഘട്ടത്തില്‍ 30 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഒരു ടിക്കറ്റിന് വില 500 രൂപയാണ് വില. കഴിഞ്ഞ വര്‍ഷം അറുപത്താറര ലക്ഷം ടിക്കറ്റ് വിറ്റ് പോയിരുന്നു. ഇത്തവണ റെക്കോഡുകള്‍ ഭേദിക്കുന്ന വില്‍പ്പന നടക്കുമെന്ന കണക്ക് കൂട്ടലിലാണ് ലോട്ടറി വകുപ്പ്.

പരമാവധി 90 ലക്ഷം ടിക്കറ്റുകള്‍ വരെ വിപണിയിലെത്തിക്കാൻ കഴിയും. ഓണം ബംബറിനെ ആദ്യ ദിവസം മുതല്‍ ഹിറ്റാക്കിയതിന് പിന്നില്‍ സമ്മാന ഘടനയിലെ ആകര്ഷകത്വമാണെന്ന വിലയിരുത്തലിലാണ് ലോട്ടറി വകുപ്പ്.