play-sharp-fill
കേരളത്തില്‍ നിന്ന് വിയറ്റ്നാമിലോട്ട് നേരിട്ട്  ആദ്യവിമാന സര്‍വീസ്..

കേരളത്തില്‍ നിന്ന് വിയറ്റ്നാമിലോട്ട് നേരിട്ട് ആദ്യവിമാന സര്‍വീസ്..

സ്വന്തം ലേഖകൻ

കൊച്ചി : കേരളത്തില്‍ നിന്ന് വിയറ്റ്നാമിലേക്ക് ഇനി മുതല്‍ നേരിട്ട് പറന്നിറങ്ങാം. വിയറ്റ്നാമിലേക്ക് നേരിട്ടുള്ള ആദ്യ വിമാന സര്‍വീസ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആരംഭിച്ചു.മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. വിയറ്റ്നാമിലെ ഹോ-ചി- മിൻ സിറ്റിയിലേക്ക് ആഴ്ചയില്‍ നാലു ദിവസം നേരിട്ടുള്ള ഫ്ലൈറ്റ് സര്‍വീസ് തുടങ്ങിയതോടെ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് 45 പ്രതിവാര വിമാന സര്‍വീസുകളാകുകയാണ്.തിങ്കള്‍, ബുധൻ, വെള്ളി, ശനി എന്നീ ദിവസങ്ങളില്‍ വിയറ്റ്ജെറ്റ് ആണ് ഹോ-ചി- മിൻ സിറ്റിയിലേക്ക് സര്‍വീസ് നടത്തുകയെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

കേരളത്തില്‍ നിന്ന് വിയറ്റ്നാമിലേക്ക് നേരിട്ടുള്ള ആദ്യ വിമാന സര്‍വീസ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആരംഭിച്ചു. വിയറ്റ്നാമിലെ ഹോ-ചി- മിൻ സിറ്റിയിലേക്ക് ആഴ്ചയില്‍ നാലു ദിവസം നേരിട്ടുള്ള ഫ്ലൈറ്റ് സര്‍വീസ് തുടങ്ങിയതോടെ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് 45 പ്രതിവാര വിമാന സര്‍വീസുകളാകുകയാണ്. തിങ്കള്‍, ബുധൻ, വെള്ളി, ശനി എന്നീ ദിവസങ്ങളില്‍ വിയറ്റ്ജെറ്റ് (VIETJET) ആണ് ഹോ-ചി- മിൻ സിറ്റിയിലേക്ക് സര്‍വീസ് നടത്തുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സിംഗപ്പൂര്‍, ക്വാലാലംപൂര്‍, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ക്ക് പുറമെയാണ് ഈ പുതിയ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. സിംഗപ്പൂരിലേക്ക് 2 പ്രതിദിന വിമാന സര്‍വീസുകളാണ് ഉള്ളത്. ആഴ്ചയില്‍ 6 ദിവസം ബാങ്കോക്കിലേക്ക് 1 വിമാന സര്‍വീസും , ക്വാലാലംപൂരിലേക്ക് 3 പ്രതിദിന സര്‍വീസുകളുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കിഴക്കൻ ഏഷ്യൻ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാൻ വിയറ്റ്നാമിലേക്കുള്ള പുതിയ സര്‍വീസിന് സാധിക്കും.

ഇതിലൂടെ കേരളത്തിലെ വിനോദസഞ്ചാര വ്യവസായ രംഗത്ത് കുതിച്ചുചാട്ടം സൃഷ്ടിക്കാൻ പുതിയ സര്‍വീസിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിയറ്റ്നാമിലെ മറ്റ് നഗരങ്ങളിലേക്കും സര്‍വീസുകള്‍ നടത്തുന്നതിനുള്ള സാധ്യതകളും പരിശോധിച്ചുവരികയാണ്.2022-23 സാമ്ബത്തിക വര്‍ഷത്തില്‍ 89.82 ലക്ഷം യാത്രക്കാര്‍ സിയാലിന്റെ സേവനങ്ങള്‍ ഉപയോഗിച്ചിരുന്നു. ഈ സാമ്ബത്തിക വര്‍ഷത്തില്‍ ഒരു കോടിയിലേറെ യാത്രക്കാരെയാണ് സിയാല്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് തന്നെ മൂന്നാം സ്ഥാനത്തുള്ള കൊച്ചി വിമാനത്താവളം കേരളത്തിന്റെ അഭിമാനമായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്.