
സ്വന്തം ലേഖിക
കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ പ്രമുഖ സ്ഥാനാര്‍ത്ഥികളുടെ ചിത്രം വ്യക്തമായി കഴിഞ്ഞു.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ചാണ്ടി ഉമ്മൻ രംഗത്തു വരുമ്പോള്‍ മറുവശത്ത് മണ്ഡലത്തിലെ പരിചിതനായ ജെയ്ക് സി തോമസിനെയാണ് ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയാക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന്റെ സഹാതാപം പിടിച്ചു പറ്റാനാണ് യുഡിഎഫിന്റെ ശ്രമം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ വികാരം വോട്ടാക്കാനുള്ള ശ്രമങ്ങളുമായാണ് അവര്‍ മുന്നോട്ടു പോകുന്നത്. അതുകൊണ്ട് തന്നെയാണ് ഉമ്മൻ ചാണ്ടിക്ക് പുണ്യാളൻ പരിവേഷം അടക്കം നല്‍കുന്നത്.
തെരഞ്ഞെടുപ്പു ചിത്രം വ്യക്തമാകുമ്പോള്‍ അന്തരിച്ച ഉമ്മൻ ചാണ്ടിയെ തന്നെ കടന്നാക്രമിക്കുന്ന ശൈലിയിലേക്കാണ് സിപിഎം പോകുന്നത്. ഇതിന്റെ സൂചനകള്‍ ഇതിനോടകം പുറത്തു വന്നു കഴിഞ്ഞു. ഇപ്പോള്‍ പാര്‍ട്ടി നയത്തില്‍ തന്നെ നിലപാട് വ്യക്തമാക്കിയിരിക്കയാണ് ജെയ്ക് സി തോമസും.
പുതുപ്പള്ളിയില്‍ ഒരു പുണ്യാളനേ ഉള്ളൂവെന്ന് നിയുക്ത എല്‍ഡിഎഫ് ജെയ്ക് സി തോമസ്. അത് വിശുദ്ധ ഗീവര്‍ഗീസാണെന്നും പറഞ്ഞാണ് ജെയ്ക്ക് ഉമ്മൻ ചാണ്ടി തരംഗത്തെ ചെറിക്കുമെന്ന് വ്യക്തമാക്കിയത്.
പുതുപ്പള്ളിയിലേത് വ്യക്തികള്‍ തമ്മിലുള്ള മത്സരമല്ലെന്നും ഇടത് പക്ഷത്തിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് പുതുപ്പള്ളിയെന്നും ജെയ്ക് സി തോമസ് പ്രതികരിച്ചു. പുതുപ്പള്ളില്‍ വികസനവും രാഷ്ട്രീയവും ചര്‍ച്ചയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജെയ്ക് സി തോമസിനെ തീരുമാനിച്ചെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു പ്രതികരണം.
അതേസമയം പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പു ചൂട് ശക്തമാക്കാൻ മുഖ്യമന്ത്രിയും കളത്തിലിറങ്ങും. യുഡിഎഫിന് തിരിച്ചടി നല്കാൻ മണ്ഡലം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടയുള്ള പ്രവര്ത്തനങ്ങളിലേക്കാകും സിപിഎം കടക്കുക.
ഇടത് സ്ഥാനാര്‍ത്ഥിയായി ജെയ്ക് സി തോമസ് ഓഗസ്റ്റ് 17 ന് പത്രിക നല്‍കും. 16 ന് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്വൻഷൻ നടക്കും. മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും പുതുപ്പള്ളിയില്‍ പ്രചാരണത്തിനിറങ്ങും.
രണ്ട് ഘട്ടങ്ങളിലായാണ് മുഖ്യമന്ത്രി പിണറായി പ്രചരണത്തിന് എത്തുക. തെരഞ്ഞെടുപ്പ് കണ്വെൻഷൻ ഉദ്ഘാടനം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നിര്‍വ്വഹിക്കും. മുഖ്യമന്ത്രിയും ജെയ്ക്കിന് വേണ്ടി വോട്ടുപിടിക്കാൻ രംഗത്തിറങ്ങുന്നതോടെ
ഇത് ഇടതു സര്‍ക്കാറിന്റെ ജനപ്രതീയുടെ മാറ്റുരക്കല്‍ കൂടിയായി മത്സരം മാറുമെന്നത് ഉറപ്പാണ്. എന്തായാലും മണ്ഡലത്തില്‍ മന്ത്രിമാര്‍ കൂട്ടത്തോടെ തമ്ബടിക്കാനാണ് സാധ്യത.