
സ്വന്തം ലേഖിക
കോട്ടയം: കുറിച്ചിയിലെ ധനകാര്യ സ്ഥാപനത്തിലെ മോഷണത്തിന് പിന്നില്‍ പ്രൊഫഷണല്‍ സംഘമെന്ന് സംശയം.
മോഷണ സംഘത്തില്‍ മൂന്നിലധികം ആളുകള്‍ ഉണ്ടായിരുന്നതായാണ് പ്രാഥമിക നിഗമനം.
ഒരാള്‍ പരിസരം നിരീക്ഷിച്ചപ്പോള്‍ രണ്ടുപേരാണ് ഉള്ളില്‍ കയറി മോഷണം നടത്തിയത്. മറ്റൊരാള്‍ വാഹനവുമായി പുറത്തുനിന്നതായി സംശയിക്കുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം രാത്രിയില്‍ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ നടന്ന മോഷണങ്ങള്‍ക്ക് ഇതുമായി ബന്ധമുണ്ടോയെന്നും സംശയിക്കുന്നുണ്ട്. മുഖം മറച്ച ശേഷം മോഷ്ടാക്കള്‍ സ്ഥാപനത്തിനുള്ളില്‍ പ്രവേശിക്കുകയും സി.സി.ടി.വി.യുടെ ഡി.വി.ആര്‍ അടക്കം എടുത്തു മാറ്റിയശേഷം റെക്കോര്‍ഡ് ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കി മോഷണം നടത്തുകയുമായിരുന്നു.
സ്ഥാപനത്തിനുള്ളില്‍ നിന്ന് ലഭിച്ച കട്ടറിന്റെ ബ്ലേഡ് കേന്ദ്രീകരിച്ചാണ് പ്രാഥമിക അന്വേഷണം.
പ്രതികളെ ഉടൻ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക് അറിയിച്ചു. ചങ്ങനാശേരി ഡിവൈ.എസ്.പി സി.ജി സനല്‍കുമാര്‍ നേതൃത്വം നല്‍കും.