പൊതുപരിപാടിയില്‍ വിളക്ക് കൊളുത്തരുതെന്ന് പറയുന്നത് തെറ്റ്; അച്ചന്മാരും ബിഷപ്പും വിളക്കു കത്തിച്ചിട്ടുണ്ട്; നിലവിളക്ക് ഹിന്ദുവിന്റേതെന്നത് മണ്ടന്‍ ധാരണ’; നിലവിളക്ക് കൊളുത്താന്‍ വിസമ്മതിച്ച സിഡിഎസ് ചെയര്‍പേഴ്സനോട് കെ.ബി.ഗണേഷ് കുമാര്‍

Spread the love

സ്വന്തം ലേഖിക

കോട്ടയം: പൊതുചടങ്ങില്‍ നിലവിളക്ക് കൊളുത്താന്‍ വിസമ്മതിച്ച സിഡിഎസ് ചെയര്‍പേഴ്സണെ ഉപദേശിച്ച്‌ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ.

പൊതുപരിപാടിയില്‍ നിലവിളക്ക് കൊളുത്തരുതെന്ന് പറയുന്നത് തെറ്റാണെന്നും അങ്ങനെ പറയുന്നവര്‍ക്ക് എന്തെങ്കിലും താത്പര്യം കാണുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. വെട്ടിക്കവല ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാര്‍ഷികാഘോഷ വേദിയില്‍ വെച്ചാണ് സംഭവമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിളക്ക് കൊളുത്താൻ വിളിച്ചപ്പോള്‍ മതപരമായ കാര്യം പറഞ്ഞ് സിഡിഎസ് ഒഴിഞ്ഞതോടെയായിരുന്നു ഗണേഷ് കുമാറിന്റെ ഉപദേശം.
‘സിഡിഎസ് ചെയ്തത് തെറ്റാണ്. ആരാണോ നിങ്ങളോട് വിളക്ക് കത്തിക്കരുതെന്ന് പറഞ്ഞ് തന്നത് ആ ആള്‍ക്കെന്തോ കള്ളത്തരമുണ്ടെന്നേ ഞാൻ പറയൂ. പള്ളികളിലെ വൈദികര്‍ മുതല്‍ ബിഷപ്പുമാര്‍ വരെയുള്ളവര്‍ വിളക്ക് കൊളുത്താറുണ്ട്. പലരും എന്നോടൊപ്പം വിളക്ക് കത്തിച്ചിട്ടുണ്ട്.

മലബാറില്‍ കഴിഞ്ഞ ദിവസം ഒരു സംഭവമുണ്ടായി. മലബാറിലെ ഒരു അമ്പലത്തില്‍ പുനരുദ്ധാന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് പാണക്കാട് തങ്ങളാണ്. അമ്പലത്തിലെ പരിപാടി കഴിഞ്ഞ് സ്റ്റേജിലിരിക്കുന്ന തങ്ങള്‍ക്ക് അമ്പലത്തില്‍ നിന്നുള്ള ഒരു ഉണ്ണിയപ്പം കൊടുത്തു. കിട്ടിയ ഉണ്ണിയപ്പം സ്വാദോടെ കഴിച്ചയാളാണ് പാണക്കാട്‌ തങ്ങള്‍. ഹിന്ദുവിന്റെ ഉണ്ണിയപ്പമാണെന്ന് ആ മഹാനായ വ്യക്തി കരുതിയിട്ടില്ല.

വെളിച്ചം വേണ്ട എന്ന് യേശു ക്രിസ്തുവും എവിടെയും പറഞ്ഞിട്ടില്ല. യേശു ക്രിസ്തു ജൂദനായിരുന്നു. നിലവിളക്ക് ഹിന്ദുവിന്റേതാണ് എന്നത് മണ്ടൻ ധാരണയാണ്.