നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ ഇടപെട്ട് ഗവര്‍ണര്‍; കേരള സര്‍വകലാശാലാ വി.സിയുമായി ഫോണില്‍ സംസാരിച്ചു
സ്വന്തം ലേഖിക
തിരുവനന്തപുരം: നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ ഗവര്‍ണര്‍ വിശദാംശങ്ങള്‍ ആരാഞ്ഞു.
കേരള സര്‍വകലാശാല വി.സി മോഹനൻ കുന്നുമ്മലുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഫോണില്‍ സംസാരിച്ചു.
വി.സി, ഗവര്‍ണറെ നേരില്‍ കണ്ട് വിവരങ്ങള്‍ ധരിപ്പിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എസ്‌എഫ്‌ഐക്കെതിരെ ഗുരുതര ആരോപണവുമായി ഗവര്‍ണര്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. വിദ്യാര്‍ത്ഥി സംഘടനയില്‍ അംഗമായാല്‍ എന്ത് നിയമ വിരുദ്ധ പ്രവര്‍ത്തനവും നടത്താമെന്ന സ്ഥിതിയാണ് കേരളത്തിലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ തുറന്നടിച്ചു.
പാര്‍ട്ടി അംഗമായാല്‍ സര്‍വകലാശാലയില്‍ അധ്യാപകരാവാം, കേരളത്തില്‍ പകുതിയോളം സര്‍വകലാശാലകളുടെ തലപ്പത്ത് ആളില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
അതേസമയം വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് നിഖില്‍ തോമസിനെ എസ്.എഫ്.ഐ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. നിഖില്‍ സംഘടനയെ തെറ്റിദ്ധരിപ്പിച്ചെന്നും എസ്.എസ്.എഫ്.ഐ. നേതൃത്വം വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
മാഫിയ സംഘത്തിന്റെ സഹായത്തോടെ നിഖില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നും എസ്.എഫ്.ഐ. പ്രവര്‍ത്തകൻ ഒരിക്കലും ചെയ്യരുതാത്ത കാര്യമാണ് നിഖില്‍ ചെയ്തതെന്നും എസ്.എഫ്.ഐ. വ്യക്തമാക്കി.