
സ്വന്തം ലേഖകൻ
റാന്നി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് സംഭവത്തിൽ അച്ഛനും മകനും അറസ്റ്റിൽ. പുനലൂർ ആര്യങ്കാവ് ഗിരിജൻ കോളനിയിൽ പ്രകാശ്(18), അച്ഛൻ തമിഴ്നാട് തെങ്കാശി കടയം ധർമപുരി ചമ്പൻകുളം കടത്തറ മെയിൻ റോഡ് പുറമ്പോക്കിൽ താമസിക്കുന്ന ഗണേശൻ(44) എന്നിവരാണ് അറസ്റ്റിലായത്.
വീട്ടിൽ നിന്നും കടത്തിക്കൊണ്ടുപോയ പെൺകുട്ടിയെ തെങ്കാശിയിൽ നിന്നുമാണ് പോലീസ് കണ്ടെത്തിയത്. ഒരുരാത്രിയും പകലും കാട്ടിനുള്ളിലെ പാറയിടുക്കിലാണ് പെൺകുട്ടിയും പ്രതിയും കഴിഞ്ഞത്. എസ്.ഐ.സായ്സേനന്റെ നേതൃത്വത്തിലുള്ള പോലീസ് അവിടെ എത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടാം തീയതി രാത്രി 10.15-ന് ഇവരെ കടത്തറ കാടിനുള്ളിൽ കണ്ടെത്തി. എന്നാൽ യുവാവ് ഓടി രക്ഷപ്പെട്ടു. പെൺകുട്ടിയെ വെച്ചൂച്ചിറ സ്റ്റേഷനിലെത്തിച്ച് മൊഴിരേഖപ്പെടുത്തി. തിരുവല്ല ജെ.എഫ്.എം. കോടതിയിൽ കുട്ടിയുടെ മൊഴിയെടുത്തു.
പിന്നീട് ഇൻസ്പെക്ടർ ജർലിൻ വി.സ്കറിയയുടെ നേതൃത്വത്തിൽ ഗണേശനെ കടത്തറ കാടിനോട് ചേർന്നുള്ള പുറമ്പോക്ക് ഭൂമിയിലെ ഷെഡിൽനിന്നും പിടികൂടി. ആര്യങ്കാവ് ഗിരിജൻ കോളനിയിലെ വീട്ടീൽനിന്നാണ് പ്രകാശിനെ പിടികൂടിയത്. ഗണേശന്റെ ഭാര്യ വർഷങ്ങൾക്ക് മുമ്പ് ഇയാളുമായി പിണങ്ങി പിരിഞ്ഞുപോയതാണ്.