ഗുസ്തി താരങ്ങളുടെ സമരം; കേന്ദ്ര ഇടപെടലിന് പിന്നാലെ സമരത്തില്‍ നിന്നും പിന്മാറി സാക്ഷി മാലിക്; ആഭ്യന്തര മന്ത്രി അമിത് ഷായുമായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നോര്‍ത്തേണ്‍ റെയില്‍വേയില്‍ തിരികെ ജോലിക്ക് പ്രവേശിച്ചു താരം; സമരത്തില്‍ ഭിന്നത

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ സമരത്തില്‍ നിന്നും ഗുസ്തി താരം സാക്ഷി മാലിക് പിന്മാറി. നോര്‍ത്തേണ്‍ റെയില്‍വേയില്‍ തിരികെ ജോലിക്ക് പ്രവേശിച്ചു സാക്ഷി.

ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരെ നടപടിയാവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തില്‍ ഭിന്നത. കഴിഞ്ഞ ദിവസം സാക്ഷി മാലിക് ഉള്‍പ്പെടെയുള്ള താരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ സമരത്തില്‍ നിന്നുള്ള പിന്മാറ്റം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് അമിത് ഷാ താരങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. സാക്ഷി മാലിക് ഉള്‍പ്പെടെയുള്ള താരങ്ങള്‍ തങ്ങളുടെ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്ന് ഉള്‍പ്പെടെ പറഞ്ഞതിന് ശേഷമാണ് അമിത് ഷാ താരങ്ങളുമായി കൂടിക്കാഴ്ചയ്‌ക്കെത്തിയിരുന്നത്.

ബബിത ഫോഗട്ട് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഇപ്പോഴും സമരമുഖത്ത് തന്നെ തുടരുകയാണ്. സാക്ഷിയുടെ പിന്മാറ്റത്തിന് പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് തങ്ങള്‍ക്ക് ഇനിയും വ്യക്തത വന്നിട്ടില്ലെന്നാണ് പ്രതിഷേധിക്കുന്ന താരങ്ങള്‍ പറയുന്നത്.

പ്രതിഷേധം ആരംഭിച്ചപ്പോള്‍ മുതല്‍ ശക്തമായ നിലപാട് സ്വീകരിച്ച് വിഷയത്തെ ആഗോള ശ്രദ്ധയിലേക്ക് എത്തിച്ച താരമാണ് സാക്ഷി മാലിക്. ഒന്നും പറയാതെ സാക്ഷി സമരത്തില്‍ നിന്ന് പിന്‍വാങ്ങിയത് സഹതാരങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും കര്‍ഷക നേതാക്കള്‍ക്കും വലിയ ഞെട്ടലാണുണ്ടാക്കുന്നത്.