
ഹോട്ടല്‍ വ്യാപാരി സിദ്ധിഖിന്റെ കൊലപാതകം നടന്ന ഹോട്ടലിന് ലൈസൻസില്ലെന്ന് കണ്ടെത്തല്‍
സ്വന്തം ലേഖകൻ
കോഴിക്കോട്: ഹോട്ടല്‍ വ്യാപാരി സിദ്ധിഖിന്റെ കൊലപാതകം നടന്ന ഹോട്ടലിന് ലൈസൻസില്ലെന്ന് കണ്ടെത്തല്‍. ഹോട്ടല്‍ ഡി കാസ ഇന്‍ പ്രവര്‍ത്തിച്ചത് യാതൊരു അനുമതിയും ഇല്ലാതെയാണ്.
കോര്‍പ്പറേഷന്‍ ലൈസന്‍സോ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള അനുമതിയോ ഇല്ലായിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കൊലപാതകം നടന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ് നല്‍കിയെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഹോട്ടലുടമ സിദ്ധിഖിനെ ഷിബിലിയും സംഘവും ചേര്‍ന്ന് ലോഡ്ജ്മുറിയിലിട്ട് കൊലപ്പെടുത്തിയത് അതിക്രൂരമായി. പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊലപ്പെടുത്തുന്നതിന് മുമ്ബ് മൂവരും ചേര്‍ന്ന് സിദ്ധിഖിനെ ക്രൂരമായി പീഡിപ്പിക്കുകയയായിരുന്നു.
ഫര്‍ഹാനയെയും ഷിബിലിയെയും കസ്റ്റഡിയില്‍ ലഭിക്കാൻ നല്‍കിയ അപേക്ഷയിലെ വിശദാംശങ്ങള്‍ പുറത്തുവന്നതോടെയാണ് ഷിബിലിയും ഫര്‍ഹാനയും ആഷിഖും ചേര്‍ന്ന് നടത്തിയ ക്രൂരതയുടെ ചിത്രം തെളിഞ്ഞത്. ഫര്‍ഹാനയാണ് സിദ്ധിഖിനെ ലോഡ്ജിലേക്ക് ക്ഷണിച്ചത്.
സിദ്ധിക്കിനെ വിവസ്ത്രനാക്കാൻ ശ്രമിച്ചത് ഷിബിലി ആണെന്നും എതിര്‍ത്തപ്പോള്‍ കത്തി കഴുത്തില്‍ വെച്ച് വരഞ്ഞെന്നും കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. ഷിബിലി ചുറ്റിക കൊണ്ട് തലയില്‍ അടിക്കുമ്ബോള്‍ ഫര്‍ഹാന സിദ്ധിഖിനെ പിടിച്ചു കൊടുത്തു. മുന്നാം പ്രതി ആഷിക്ക് കാല്‍ മടക്കി സിദ്ധിക്കിന്റെ നെഞ്ചില്‍ ചവിട്ടി.
നിലത്തു വീണ സിദ്ധിക്കിന്റെ നെഞ്ചിലാണ് ആഷിക് ചവിട്ടിയത്. മരണം ഉറപ്പായതോടെ മൃതദേഹം മൂന്നായി മുറിച്ചു പ്രതികള്‍ മുറി കഴുകി വൃത്തിയാക്കിയെന്നും കസ്റ്റഡി അപേക്ഷയില്‍ വിശദമാക്കുന്നു. മൃതദേഹം മൂന്നായി മുറിച്ചു. മുൻ കൂട്ടി അറിയുന്ന പിൻ നമ്ബര്‍ ഉപയോഗിച്ച് പ്രതികള്‍ എടിഎമ്മില്‍ നിന്നും പണം അപഹരിച്ചു.
മൃതദേഹഭാഗങ്ങള്‍ അട്ടപ്പാടിയില്‍ ഉപേക്ഷിച്ച ശേഷം മുഖ്യപ്രതി ഷിബിലി തിരുവനന്തപുരത്തേക്ക് പോയെന്നാണ് സൂചന. മൃതദേഹം അട്ടപ്പാടിയില്‍ ഉപേക്ഷിച്ച 19 മുതല്‍ ചെന്നെയിലേക്ക് കടക്കാൻ ശ്രമിച്ച 24 വരെ ഷിബിലി പലയിടത്തായി കറങ്ങുകയായിരുന്നു. 19 തിന് ഫര്‍ഹാനയെ വീട്ടിലാക്കി ഷിബിലി ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് കടന്നെന്നാണ് വിവരം. തെളിവുകള്‍ നശിപ്പിക്കാൻ ആയിരുന്നു ഈ യാത്രയെന്നാണ് സൂചന. ഇതെക്കുറിച്ച് കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷമേ വ്യക്തത വരൂ.
തെളിവെടുപ്പിനും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും ആണ് അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. കൃത്യത്തില്‍ മാറ്റാര്‍ക്കും പങ്കില്ലെങ്കിലും രക്ഷപ്പെടാനും തെളിവ് നശിപ്പിക്കാനും ആരെങ്കിലും സഹായിച്ചോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.