കോട്ടയം റെയിൽവേ സ്റ്റേഷൻ രണ്ടാം കവാടത്തിലേക്ക് വാഹനങ്ങൾ നേരിട്ട് പ്രവേശിപ്പിക്കണം: തോമസ് ചാഴികാടൻ എം.പി

Spread the love

സ്വന്തം ലേഖിക
 
കോട്ടയം: റെയിൽവേ സ്റ്റേഷനിൽ നിർമ്മാണത്തിലിരിക്കുന്ന രണ്ടാം കവാടത്തിലേക്ക് എം.സി.റോഡിൽ നാഗമ്പടം ജംഗ്‌ഷനിൽ  നിന്നും നേരിട്ട് വാഹനങ്ങൾ പ്രവേശിപ്പിക്കില്ലെന്ന  റെയിൽവേയുടെ തീരുമാനത്തിനെതിരെ തോമസ് ചാഴികാടൻ എം.പി ശക്തമായി പ്രധിഷേധിച്ചു.

കഴിഞ്ഞയാഴ്ച നടന്ന  ഡിവിഷണൽ റെയിൽവേ മാനേജരുടെ യോഗത്തിൽ അദ്ദേഹം ഇക്കാര്യം ഉന്നയിച്ചിരുന്നു. പിന്നീട് വിഷയം ചൂണ്ടിക്കാട്ടി ചെന്നെയിലെ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, തിരുവനതപുരം ഡിവിഷണൽ മാനേജർ എന്നിവർക്ക് കത്തു നൽകുകയും ചെയ്തു.

നഗരത്തിന്റെ വടക്കു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക്‌ നേരിട്ട് സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനും, നഗരത്തിലെ ഗതാഗത കുരുക്ക് കുറക്കുന്നതിന് കൂടിയാണ് രണ്ടാം കവാടം. റെയിൽവേ അധികാരികൾ പ്രസ്തുത തീരുമാനത്തിൽ മാറ്റം വരുത്താത്ത പക്ഷം ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്നും എം.പി മുന്നറിയിപ്പ് നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെയില്‍വേ സ്റ്റേഷന്റെ ഗുഡ് ഷെഡ് ഭാഗത്തു നിന്നുള്ള രണ്ടാം കവാടം ഓഗസ്റ്റില്‍ നിര്‍മാണം പൂര്‍ത്തിയാക്കി യാത്രക്കാര്‍ക്ക് തുറന്നു കൊടുക്കുമെന്ന് അവലോകന യോഗത്തില്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ സചീന്ദര്‍ എം. ശര്‍മ്മ എംപിക്ക് ഉറപ്പു നല്‍കിയിരുന്നു.

അഞ്ചു പ്ലാറ്റ്‌ഫോമുകളെയും ബന്ധിപ്പിക്കുന്ന പുതിയ ഫുട്ട് ഓവര്‍ബ്രിഡ്ജിനും അനുബന്ധമായി എസ്‌കലേറ്ററുകള്‍ നിര്‍മിക്കുന്നതും സമയബന്ധിതമായി പൂർത്തിയയാക്കണമെന്ന് എംപി നിർദേശിച്ചിരുന്നു.

മദര്‍ തെരേസ റോഡും റെയില്‍വേ സ്റ്റേഷന്‍ റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡിന്റെ ഇടിഞ്ഞുപോയ ഭാഗങ്ങളുടെ പുനര്‍ നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. അടുത്ത ശബരിമല സീസണ് മുന്‍പായി റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നുകൊടുക്കണം. ആര്‍പിഎഫ് ഓഫീസിന് സമീപത്ത് കൂടുതല്‍ പാര്‍ക്കിങ്ങിനുള്ള സൗകര്യം ഒരുക്കണമെന്നും എം.പി.ആവശ്യപ്പെട്ടു.

പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായതോടെ നിലവില്‍ ഉപയോഗശൂന്യമായ കോട്ടയത്തെ ചരിത്രപ്രാധാന്യമുള്ള രണ്ടു തുരങ്കങ്ങള്‍, പൈതൃക സ്മാരകമായി സംരക്ഷിച്ചു നിലനിര്‍ത്തുന്നതിനും ഉപകാരപ്രദമാക്കുന്നതിനുമുള്ള പദ്ധതി ആവിഷ്‌ക്കരിക്കണം. സ്റ്റേഷനിലെ പ്ലാറ്റുഫോമുകള്‍ക്ക് പൂര്‍ണ്ണമായും മേല്‍ക്കൂര നിര്‍മ്മിക്കണമെന്നും കൂടുതല്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. നിലവില്‍ എറണാകുളം ഭാഗത്തേക്ക് പ്ലാറ്റ്‌ഫോം ഇല്ലാത്ത കുമാരനല്ലൂര്‍ സ്റ്റേഷനില്‍ യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ട് പരിഗണിച്ചു അടിയന്തിരമായി പ്ലാറ്റ്‌ഫോം നിര്‍മ്മിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.

നിലവില്‍ ആഴ്ചയിലൊരിക്കല്‍ സ്‌പെഷ്യല്‍ ട്രെയിനായി സര്‍വീസ് നടത്തുന്ന എറണാകുളം- വേളാങ്കണ്ണി എക്‌സ്പ്രസ്സ് റെഗുലര്‍ ട്രെയിനാക്കി ആഴ്ചയില്‍ മൂന്ന് ദിവസം സര്‍വീസ് നടത്തണമെന്നും, ആഴ്ചയില്‍ രണ്ട് ദിവസം സര്‍വീസ് നടത്തുന്ന കൊച്ചുവേളി- ലോകമാന്യ തിലക് സൂപ്പര്‍ ഫാസ്‌റ് എക്‌സ്പ്രസ്സ് പ്രതിദിന സര്‍വീസ് ആക്കണമെന്നും, തിരുവനതപുരം-മംഗലാപുരം റൂട്ടില്‍ വാരാന്ത്യ സൂപ്പര്‍ഫാസ്‌റ് സര്‍വീസ് ആരംഭിക്കണമെന്നും, ബാംഗ്ലൂര്‍ റൂട്ടിലെ തിരക്ക് പരിഗണിച്ചു പുതിയ ട്രെയിന്‍ ആരംഭിക്കണമെന്നും, തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ്സിനു പുതിയ എല്‍എച്ച്ബി കോച്ചുകള്‍ അനുവദിക്കണമെന്നും, കോട്ടയം എറണാകുളം റൂട്ടില്‍ കൂടുതല്‍ മെമു സര്‍വീസുകള്‍ തുടങ്ങണമെന്നും ‍ എം.പി ആവശ്യപ്പെട്ടു.