ചിറയിൻകീഴിലെ രാഖിശ്രീ യുടെ ആത്മഹത്യയില്‍ പ്രതികരണവുമായി ആരോപണ വിധേയനായ അര്‍ജുന്റെ കുടുംബം രംഗത്ത്. അര്‍ജുൻ രാഖിശ്രീയെ ശല്യം ചെയ്തിട്ടില്ലെന്നും ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും യുവാവിന്റെ കുടുംബം.

Spread the love

സ്വന്തം ലേഖകൻ

ചിറയൻകീഴ് : രാഖിശ്രീ യുടെ ആത്മഹത്യയില്‍ പ്രതികരണവുമായി ആരോപണ വിധേയനായ അര്‍ജുന്റെ കുടുംബം രംഗത്ത്.
അതേസമയം രാഖിശ്രീ യുവാവിനു നല്‍കിയ കത്തുകള്‍ പുറത്തുവന്നിരിക്കുന്നു.
അര്‍ജുന്റെ സഹോദരി വെളിപ്പെടുത്തിയത് ഇങ്ങനെ: മരിക്കുന്നതിനു തൊട്ടു മുൻപ് രാഖിശ്രീ ചേട്ടനു മെസേജ് അയച്ചിരുന്നു.

രാഖിശ്രീയെ ആദ്യമായി ചേട്ടൻ കണ്ടത് ശാര്‍ക്കര സ്‌കൂളില്‍ നിന്നുമാണ്. പിന്നീട് പരസ്പരം കണ്ട് കൂടുതല്‍ അടുപ്പത്തിലായി. നല്ലരീതിയില്‍ പ്രണയത്തിലായിരുന്നു അവര്‍. പ്രണയം ആരംഭച്ച് 3 മാസങ്ങള്‍ക്കു ശേഷമാണ് ഫോണ്‍ കൈമാറിയത്. വിദേശത്തേയ്ക്ക് പോയാല്‍ ബന്ധപ്പെടാൻ വേണ്ടിയാണ് ഫോണ്‍ കൈമാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഖിശ്രീ ആവശ്യപ്പെട്ടതു പ്രകാരമാണ് ഫോണ്‍ കൊടുത്തത്. ചേട്ടൻ നിര്‍ബന്ധിച്ചല്ല ഫോണ്‍ കൈമാറിയത്. രാഖിശ്രീ എഴുതിയ കത്ത് അതിനു തെളിവാണ്.കത്തില്‍ പറയുന്നത് ഇങ്ങനെയാണ്: ഏട്ടാ.. പുതിയ ഫോണ്‍ വാങ്ങാൻ നിക്കണ്ട. ആ ഫോണ്‍ തന്നെ മതി. എനിക്ക് ടെക്സ്റ്റ് മെസേജ് ഇടാൻ പറ്റണ ഫോണ്‍ ആവണം. അത് സിം ഇട്ട് ആക്ടീവ് ആക്കി തരണേ…ചാര്‍ജും ചെയ്യണം. ഇങ്ങനെയാണ് കത്തില്‍ പറയുന്നത്.

കഴിഞ്ഞ ആഴ്‌ച്ചയാണ് ചേട്ടൻ നാട്ടിലേയ്ക്ക് വന്നത്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്ബ് ആറ്റിങ്ങലില്‍ നിന്നും ചേട്ടനും രാഖിശ്രീയും കണ്ടിരുന്നു. ഇത് ഒരു ബന്ധു കണ്ടെന്നും വീട്ടില്‍ അറിഞ്ഞു അമ്മ വഴക്കു പറഞ്ഞെന്നും രാഖിശ്രീ മെസേജ് അയച്ചിരുന്നതായും അര്‍ജുന്റെ സഹോദരി പറഞ്ഞു. അതിനുശേഷമാണ് രാഖിശ്രീ മരിച്ച വിവരം ഞങ്ങള്‍ അറിയുന്നതെന്നും സഹോദരി വെളിപ്പെടുത്തി.

രാഖിശ്രീ ആത്മഹത്യ ചെയ്യുന്ന സമയത്ത് ചേട്ടൻ സ്ഥലത്ത് ഇല്ലായിരുന്നു. പാലക്കാടുള്ള ബന്ധുവിന്റെ കല്ല്യാണത്തിനു പോവുകയായിരുന്നു. അതിനിടയിലാണ് രാഖിശ്രീ മെസേജ് അയച്ചത്. ചേട്ടനുമായുള്ള ബന്ധം രാഖിശ്രീയുടെ വീട്ടില്‍ അറിഞ്ഞപ്പോള്‍ മുതല്‍ അവളെ വീട്ടുകാരാണ് സ്‌കൂളില്‍ കൊണ്ടു വിടാറ്… അങ്ങനെ ഇരുവര്‍ക്കും ബന്ധപ്പെടാൻ സാധിക്കാതെ വന്നപ്പോഴാണ് കത്ത് എഴുതാൻ തുടങ്ങിയത്.

രാഖിശ്രീയുടെ അച്ഛൻ പറഞ്ഞതില്‍ ഒരു സത്യവുമില്ല. ഭീഷണിപ്പെടുത്തുന്ന ഒരു വ്യക്തിക്ക് പെണ്‍കുട്ടി എങ്ങനെയാണ് കത്ത് എഴുതുന്നത്? 16 ആം തിയ്യതിയാണ് ശല്ല്യപ്പെടുത്തി എന്നു പറയുന്നത്. എന്നിട്ടു എന്തുകൊണ്ട് അവര്‍ അന്ന് പരാതി കൊടുത്തില്ല? മരിക്കുന്നതിനു തൊട്ടുമുമ്ബ് ചേട്ടനു മെസേജ് അയച്ചിരുന്നു. ചേട്ടനു ഒന്നും വരല്ലേ… സൂക്ഷിക്കണെ എന്നായിരുന്നു സന്ദേശം.
രാഖിശ്രീയ്ക്ക് കൊടുത്ത ഫോണ്‍ തിരിച്ചു തരാൻ അച്ഛൻ വീട്ടില്‍ വന്നിരുന്നു. ഈ ബന്ധത്തിനു താല്‍പ്പര്യമില്ലെന്നും, ഇത് പറഞ്ഞു നിര്‍ത്തണമെന്നും പറഞ്ഞിരുന്നു. അങ്ങനെ ഫോണ്‍ തന്നിട്ട് പോയെന്നും സഹോദരി പറഞ്ഞു. ആ ഈ സമയത്ത് അര്‍ജുൻ വിദേശത്തായിരുന്നു. ഈ സമയത്താണ് രീഖിശ്രീയുടെ വീട്ടില്‍ ഫോണിന്റെ കാര്യം അറിയുന്നത്.

ചേട്ടൻ ഡി വൈ എഫ് ഐക്കാരനല്ല. പലരും പല കാര്യങ്ങളും പറയും.എല്ലാം ശരിയാകണമെന്നില്ലല്ലോ…ഡി വൈ എഫ് ഐ പരിപാടികള്‍ക്കു ഇതുവരെ പോയിട്ടില്ല. അവള്‍ക്കു 18 വയസ്സു ആകുന്നതു വരെ ഈ ഇഷ്ടം ഉണ്ടാകുമായിരുന്നെങ്കില്‍ ഞങ്ങള്‍ ബാക്കി കാര്യങ്ങള്‍ ചെയ്തേനെ…രാഖിശ്രീയെ ഭീഷണിപ്പെടുത്തി എന്നു പറയാൻ എന്തു തെളിവാണ് ഉള്ളത്? കൂടാതെ രാഖിശ്രീ ആത്മഹത്യ ചെയ്യുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും സഹോദരി പറഞ്ഞു. ചേട്ടൻ എല്ലാ കാര്യങ്ങളും തുറന്നു പറയാറുണ്ടെന്നും അവര്‍ പറഞ്ഞു.എസ് എസ് എല്‍ സി പരീക്ഷയ്ക്ക് രാഖിശ്രീ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിരുന്നു. തൊട്ടടുത്ത ദിവസമാണ് പെണ്‍കുട്ടിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനുപിന്നാലെ ചിറയിൻകീഴ് സ്വദേശിയായ അര്‍ജുനെതിരെ ഗുരുതര ആരോപണങ്ങളുമായി രാഖിശ്രീയുടെ കുടുംബം രംഗത്തെത്തിയിരുന്നു.

അര്‍ജുൻ മകളെ നിരന്തരം ശല്യം ചെയ്തുവെന്നും ഒപ്പം ഇറങ്ങി ചെന്നില്ലെങ്കില്‍ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും രാഖിശ്രീയുടെ പിതാവ് ആരോപിച്ചിരുന്നു. ആറ് മാസം മുമ്ബ് സ്‌കൂളില്‍ നടന്ന ഒരു ക്യാമ്ബില്‍ വച്ചാണ് മകള്‍ യുവാവിനെ പരിചയപ്പെട്ടത്. പിന്നീട് ഇയാള്‍ കുട്ടിക്കൊരു മൊബൈല്‍ ഫോണ്‍ നല്‍കി.വിളിച്ചിട്ട് കിട്ടിയില്ലെങ്കില്‍ അമ്മയെയും സഹോദരിയെയും ബന്ധപ്പെടാനുള്ള നമ്ബറുകളും നല്‍കി. ഈ മാസം 16ന് ബസ് സ്റ്റോപ്പില്‍ തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും രാഖിശ്രീയുടെ പിതാവ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ആരോപണം നിഷേധിച്ചുകൊണ്ട് അര്‍ജുന്റെ കുടുംബം രംഗത്തെത്തിയത്.

അതേസമയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഉയര്‍ത്തുന്ന പല ആരോപണങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്. യുവാവ് നല്‍കിയ ഫോണ്‍ പെണ്‍കുട്ടിയുടെ പക്കല്‍ ഉണ്ടായിരുന്നു. യുവാവുമായി പെണ്‍കുട്ടിക്ക് അത്രത്തോളം അടുപ്പമുണ്ടെങ്കില്‍ മാത്രമേ ഫോണ്‍ കൈമാറാനുള്ള സാഹചര്യമുണ്ടാകുള്ളു എന്നാണ് പൊലീസ് കരുതുന്നത്