video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Friday, May 23, 2025
HomeMainഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരൻ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന്; ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരൻ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന്; ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

പിണറായി വിജയനും 20 മന്ത്രിമാരും ചേര്‍ന്ന് കേരളത്തെ കൊള്ളയടിക്കുകയാണ്. ഏത് അവസരവും ഉപയോഗിച്ച്‌ പണമുണ്ടാക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് നടക്കുന്ന എല്ലാ കൊള്ളയ്ക്ക് പിന്നിലും മുഖ്യമന്ത്രിയുടെ കുടുംബമുണ്ട്. കേട്ടുകേള്‍വിയില്ലാത്ത അഴിമതിയാണ് ഇവിടെ നടക്കുന്നത്. ലൈഫ്മിഷന്‍ തട്ടിപ്പ്, എഐ ക്യാമറ തട്ടിപ്പ് തുടങ്ങി എല്ലാ അഴിമതിയിലും മുഖ്യമന്ത്രിക്ക് ബന്ധമുണ്ട്.വിദേശത്തേക്ക് മുഖ്യമന്ത്രി പോകുന്നത് അഴിമതി മാത്രം ലക്ഷ്യമിട്ടാണ്.

ശാസ്ത്രീയമായരീതിയില്‍ എങ്ങനെ കൊള്ള നടത്താമെന്നാണ് മുഖ്യമന്ത്രി പരിശീലിക്കുന്നത്. ഇനിയൊരിക്കലും ഭരണത്തില്‍ വരില്ലെന്ന് അറിയാവുന്നത് കൊണ്ട് നേരം വെളുക്കും വരെ കക്കുകയാണ് പിണറായി വിജയന്‍. കേരളം കണ്ടതില്‍ വെച്ച്‌ ഏറ്റവും വലിയ കൊള്ള സര്‍ക്കാരാണ് ഇതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

വിലക്കയറ്റം ഇത്രയും രൂക്ഷമായ കാലഘട്ടമുണ്ടായിട്ടില്ല. കേന്ദ്രസര്‍ക്കാരിന്‍റെ ശക്തമായ ഇടപെടല്‍ കാരണം പണപ്പെരുപ്പം കുറഞ്ഞിട്ടും അതിന്റെ ഗുണം സംസ്ഥാനത്തിന് ലഭിക്കാത്തത് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കാരണമാണ്. യഥാ രാജാ തഥാ പ്രജ എന്ന പോലെ സിപിഎമ്മുകാരും പിടിച്ചുപറി നടത്തുകയാണ്. മയക്കുമരുന്ന് കച്ചവടത്തിന് പിടിയിലാവുന്നവര്‍ക്കെല്ലാം സിപിഎം ബന്ധമുണ്ട്.

ക്രമസമാധാന നില തകര്‍ന്നത് പിണറായി സര്‍ക്കാരിന്റെ നേട്ടമാണ്. ഡോക്ടര്‍ കൊല്ലപ്പെടുന്നു. ആളുകളെ തല്ലിക്കൊല്ലുന്നു. ബോട്ടപകടത്തില്‍ ആളുകള്‍ മരിക്കുന്നു. എന്തിന് കാട്ടുപോത്ത് കുത്തി ജനങ്ങള്‍ മരണപ്പെടുകയാണ്. ഇവിടെ ആരുടെയും ജീവന് സുരക്ഷിതത്വം ഇല്ല. പൊലീസിനെ നിയന്ത്രിക്കുന്നത് ലോക്കല്‍ സിപിഎം നേതാക്കളാണ്. ഒരു നടപടിയുമെടുക്കാന്‍ പൊലീസിന് സാധിക്കുന്നില്ല.

എലത്തൂര്‍ ട്രെയിന്‍ ആക്രമണം ശരിയായ രീതിയില്‍ അന്വേഷിച്ചതാണ് വിജയന്‍ ഐപിഎസിനെ പുറത്താക്കാന്‍ കാരണമെന്ന് ബിജെപി അദ്ധ്യക്ഷന്‍ പറഞ്ഞു. കേസിന്റെ വാര്‍ത്ത കൊടുത്ത മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പോലും കേസെടുത്തിരിക്കുകയാണ്. ഈ സര്‍ക്കാര്‍ എല്ലാ കാര്യത്തിലും പകവീട്ടുകയാണ്. പുണ്യം പൂങ്കാവനം എന്ന സ്കീം നടപ്പാക്കിയതും മന്‍കിബാത്തില്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചതുമാണോ വിജയന്‍ ഐപിഎസിനെ പുറത്താക്കാന്‍ കാരണമായതെന്ന് മുഖ്യമന്ത്രി മറുപടി പറയണം.

കെട്ടിട നികുതി വര്‍ധനവ് ജനങ്ങളുടെ വീട് എന്ന സ്വപ്നത്തെ തകര്‍ക്കുന്നതാണ്. സര്‍ക്കാരിനെതിരായ കോണ്‍ഗ്രസിന്റെ പ്രതിഷേധം ആത്മാര്‍ത്ഥതയില്ലാത്തതാണ്. ബ്രഹ്മപുരം മാലിന്യപ്ലാന്റിന്റെ ഉപകരാര്‍ കിട്ടിയത് കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ്. അഴിമതിയുടെ കാര്യത്തില്‍ ഇരുകൂട്ടരും പരസ്പരം സഹകരിക്കുകയാണ്. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നത് ബിജെപി മാത്രമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments