എ.ഐ ക്യാമറയിലെ തിരുമറികള്‍ക്ക് പിന്നില്‍ പ്രമുഖ രാഷ്ട്രീയക്കാരന്റെ മകന്റെ ഭാര്യയുടെ അച്ഛന്‍; ഉപകരാറുകളില്‍ നേട്ടമുണ്ടാക്കിയത് രാഷ്ട്രീയ ഉന്നതന്റെ അടുത്ത ബന്ധുവോ?എല്ലാം ബന്ധുക്കൾക്കും സ്വന്തക്കാര്‍ക്കും വേണ്ടിയെന്ന് വിമര്‍ശനം.

Spread the love

തിരുവനന്തപുരം: എ ഐ ക്യാമറ വിവാദത്തിന് പിന്നില്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയക്കാരന്റെ മകന്റെ ഭാര്യയുടെ അച്ഛനെന്ന് സൂചന. ഉപകാരാറുകള്‍ക്ക് പലരേയും പ്രേരിപ്പിച്ചത് ഈ വ്യക്തിയാണ്. അതിനിടെ ആരോപണം കടുപ്പിച്ച്‌ രമേശ് ചെന്നിത്തല വീണ്ടും രംഗത്തു വന്നു. ഒന്നും ഒളിപ്പിക്കാനില്ലെങ്കില്‍ എന്തുകൊണ്ട് ജുഡീഷ്യല്‍ അന്വേ ഷണം പ്രഖ്യാപിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. ഇതേ കുറിച്ച്‌ താന്‍ തുടര്‍ച്ചയായി വാര്‍ത്താസമ്മേളനങ്ങള്‍ നടത്തിയപ്പോള്‍. ആരാണ് പ്രതിപക്ഷ നേതാവ് എന്ന് ചോദിച്ച്‌ ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തന്നെയാണ്. മുഖ്യമന്ത്രിയുടെ ആ പരിപ്പ് ഇവിടെ വേവില്ലെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി കടലാസ് കമ്ബനികളുടെ മാനേജരെ പോലെ സംസാരിക്കുന്നു. ഉന്നയിച്ച ആരോപണത്തിന് മറുപടിയില്ല. സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടിയാണ് എ ഐ ക്യാമറ തട്ടിപ്പ്. ഒറ്റക്കെട്ടായി കോണ്‍ഗ്രസ് നേരിടും. ഇവിടെ ഒരു ചീഫ് ജസ്റ്റിസ് ഉണ്ടായിരുന്നു മണികുമാര്‍. അഴിമതി കേസുകള്‍ക്കു മേല്‍ അദ്ദേഹം അടയിരുന്നു. ലോകായുക്തയില്‍ പോയാലും നീതി കിട്ടുന്നില്ല. ഇത്തരം സംവിധാനങ്ങള്‍ ഇങ്ങനെയാക്കുന്നതില്‍ ദുഃഖമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

അതിനിടെ എ. ഐ ക്യാമറ ഇടപാടില്‍ വിവാദമായ ബന്ധങ്ങള്‍ സ്ഥിരീകരിച്ച്‌ ട്രോയിസ് ഇന്‍ഫോടെക് കമ്ബനി മാനേജിങ് ഡയറക്ടര്‍ ടി.ജിതേഷ് രംഗത്തു വന്നു. എസ്. ആര്‍. ഐ. ടി യും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുമായുള്ള ബന്ധമാണ് ട്രോയിസ് സമ്മതിച്ചത്. ഇതിനിടെ പദ്ധതിയുടെ ഏതാനും രേഖകള്‍ കെല്‍ട്രോണ്‍ പരസ്യപ്പെടുത്തി. എന്നാല്‍ പുറം കരാര്‍ ഇടപാടുകള്‍ ഇപ്പോഴും രഹസ്യമാക്കിയിരിക്കുകയാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യാമറ പദ്ധതിയില്‍ നേരിട്ട് അല്ലങ്കിലും നിര്‍ണായക ഇടപെടല്‍ നടത്തിയ സ്വകാര്യ കമ്ബനിയാണ് ടെക്‌നോപാര്‍ക്കിലെ ട്രോയിസ് ഇന്‍ഫോടെക്. ഇതിന്റെ മാനേജിങ് ഡയറക്ടറായ ടി.ജിതേഷിന് എസ്. ആര്‍. ഐ.ടി യു മായും ഊരാളുങ്കലുമായും ബന്ധമുണ്ടന്ന് പ്രതിപക്ഷം ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. വാര്‍ത്താകുറിപ്പിലൂടെ ജിതേഷ് തന്നെ ആ ബന്ധങ്ങള്‍ സമ്മതിക്കുകയാണ്. എസ്. ആര്‍. ഐ.ടി യുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും ഊരാളുങ്കലും എസ്. ആര്‍. ഐ.ടി യും ചേര്‍ന്ന് രൂപീകരിച്ച കണ്‍സോര്‍ഷ്യത്തിന്റെ ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്നതായാണ് സമ്മതിക്കുന്നത്.

എന്നാല്‍ 2018ല്‍ ട്രൊയിസ് കമ്ബനി തുടങ്ങിയ ശേഷം മറ്റൊരു കമ്ബനിയുമായും ബന്ധമില്ലന്നും ജിതേഷ് വാദിക്കുന്നു. അതേ സമയം പദ്ധതി രേഖകള്‍ സുതാര്യമാക്കുമെന്ന വ്യവസായ മന്ത്രിയുടെ ഉറപ്പിന് പിന്നാലെ അഞ്ച് രേഖകള്‍ കെല്‍ട്രോണ്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ടെണ്ടര്‍ ഡോകുമെന്റും എസ്.ആര്‍. ഐ.ടി യു മായുള്ള കരാറും അവയിലുണ്ട്. എന്നാല്‍ മറ്റ് സ്വകാര്യ കമ്ബനികളുടെ ഇടപാടൊ ക്യാമറയുടെ വില വ്യക്തമാക്കുന്ന പര്‍ച്ചേസ് ഓര്‍ഡര്‍ പോലുള്ള നിര്‍ണായക രേഖകള്‍ ഇപ്പോളും രഹസ്യമാക്കിയിരിക്കുകയാണ്