പതിനഞ്ചുകാരിയോട് അപമര്യാദയായി പെരുമാറി; ഓർത്തഡോക്സ് സഭാ വൈദികൻ പോക്സോ കേസിൽ അറസ്റ്റിൽ
സ്വന്തം ലേഖകൻ
കൊച്ചി: പതിനഞ്ചുകാരിയോട് അപമര്യാദയായി പെരുമാറി. പോക്സോ കേസിൽ വൈദികൻ അറസ്റ്റിൽ. ഓർത്തഡോക്സ് സഭാ വൈദികൻ ശെമവൂൻ റമ്പാൻ( 77) ആണ് പിടിയിലായത്. പതിനഞ്ചുകാരിയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. ഏപ്രിൽ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം.
വിശുദ്ധവാരവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ ഊന്നുകല്‍ മാര്‍ ഗ്രിഗോറിയസ് പള്ളിയില്‍ താത്കാലിക ചുമതലയുണ്ടായിരുന്ന വൈദികനായിരുന്നു ശെമവൂന്‍റമ്പാന്‍. പതിനഞ്ചുകാരിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. ഊന്നുകാൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആരോപണം ഉയർന്നതിന് പിന്നാലെ പത്തനംതിട്ട സ്വദേശിയായ വൈദികനെ ആരോപണം ഉയർന്നതിന് പിന്നാലെ ഇയാളെ ചുമതലകളിൽ നിന്ന് മാറ്റിനിർത്തിയിരുന്നു.
Third Eye News Live
0