play-sharp-fill
ജോലിയുടെ അഭിമുഖമെന്ന് പറഞ്ഞ് ഗര്‍ഭിണിയെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച്‌ നിരവധി തവണ പീഡിപ്പിച്ചു; നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടി; കൊല്ലത്ത് യുവാവ് പിടിയില്‍

ജോലിയുടെ അഭിമുഖമെന്ന് പറഞ്ഞ് ഗര്‍ഭിണിയെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച്‌ നിരവധി തവണ പീഡിപ്പിച്ചു; നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടി; കൊല്ലത്ത് യുവാവ് പിടിയില്‍

സ്വന്തം ലേഖിക

കൊല്ലം: യുവതിയെ പീഡിപ്പിച്ച്‌ നഗ്നചിത്രങ്ങള്‍ കൈക്കലാക്കി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.


പരവൂര്‍ പൂതക്കുളം ബി.എസ് വില്ലയില്‍ സുബീറാണ് (36) പരവൂര്‍ പൊലീസിന്റെ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസില്‍ അകപ്പെട്ട ഭര്‍ത്താവിനെ സഹായിക്കാനെന്ന വ്യാജേന യുവതിയുമായി ബന്ധം സ്ഥാപിച്ച ശേഷം ഭക്ഷണത്തില്‍ ഉറക്ക ഗുളിക കലര്‍ത്തി പീഡിപ്പിക്കുകയായിരുന്നു. നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയ പ്രതി പീഡനവിവരം പുറത്ത് പറഞ്ഞാല്‍ ഇവ പ്രചരിപ്പിക്കുമെന്നും യുവതിയെയും മകളെയും അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി.

യുവതിക്ക് സര്‍വീസ് സഹകരണ ബാങ്കില്‍ ജോലി വാങ്ങി നല്‍കാമെന്ന് പ്രലോഭിപ്പിച്ച്‌ വീണ്ടും അടുപ്പം സ്ഥാപിച്ച പ്രതി ജോലിക്കെന്ന വ്യാജേന പത്തുലക്ഷത്തോളം രൂപ യുവതിയില്‍ നിന്ന് പലപ്പോഴായി തട്ടിയെടുത്തു.

ജോലിയുടെ അഭിമുഖത്തിനെന്ന് പറഞ്ഞ് എറണാകുളത്തെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച്‌ യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും എതിര്‍പ്പ് വകവയ്ക്കാതെ നിരവധി തവണ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.

ഇന്‍സ്‌പെക്ടര്‍ നിസാര്‍, എസ്‌.ഐ നിതിന്‍ നളന്‍, എ.എസ്‌.ഐ രമേശന്‍, എസ്.സി.പി.ഒമാരായ റലേഷ്‌കുമാര്‍, സിപിഒ പ്രേംലാല്‍, അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.