ബിജുവിനെ ഇസ്രായേൽ പൊലീസ് കണ്ടെത്തി: നാളെ പുലര്‍ച്ചെ കരിപ്പൂരിലെത്തും; മൊഴിയെടുക്കാന്‍ കേരള പൊലീസ്; ഔദ്യോഗിക സംഘത്തില്‍ നിന്നും എങ്ങോട്ട് മുങ്ങിയെന്ന കാര്യത്തില്‍ ബിജു സര്‍ക്കാരിന് വിശദീകരിക്കണം നല്‍കേണ്ടി വരും

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: ഇസ്രായേലിലെ കൃഷി രീതി പഠിക്കാന്‍ സര്‍ക്കാര്‍ അയച്ച സംഘത്തില്‍ നിന്നും കാണാതായ ബിജു കുര്യനെ ഇസ്രായേലിൽ ആഭ്യന്തര പോലീസ് കണ്ടെത്തി.

ഇയാളെ ഇന്ത്യയിലേക്ക് തിരിച്ചയച്ചെന്നും നാളെ പുലര്‍ച്ചെയോടെ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തുമെന്നുമാണ് വിവരം. ഇയാളെ കണ്ടെത്തിയ കാര്യം ഇസ്രായേല്‍ പോലീസ് ഇന്റര്‍പോളിനെ അറിയിക്കുകയായിരുന്നു. ഇന്റര്‍പോള്‍ ഈ വിവരം പിന്നീട് ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസിക്കും കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടെല്‍ അവീവിന് സമീപത്തുള്ള ഹെര്‍സ്ലിയ നഗരത്തില്‍ വച്ചാണ് ബിജു കുര്യന്‍ ബി.അശോക് ഐഎഎസ് നയിച്ച സംഘത്തില്‍ നിന്നും മുങ്ങിയത്. ഇയാള്‍ക്കായി രാത്രിയും പകലും കാത്തിരുന്ന ശേഷം അശോകും സംഘവും ഹെര്‍സ്ലിയ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.

ഇന്ത്യന്‍ എംബസ്സിയിലും ഇസ്രയേല്‍ അധികൃതര്‍ക്കും ഇതു സംബന്ധിച്ച്‌ വിവരം കൈമാറുകയും ചെയ്തു. ഈ പരാതിയില്‍ അന്വേഷണം നടത്തിയാണ് ഇസ്രായേല്‍ പൊലീസ് ബിജു കുര്യനെ കണ്ടെത്തിയത്. മലയാളികള്‍ ധാരാളമായുള്ള ഒരു ഗ്രാമത്തിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞതെന്നാണ് ലഭ്യമായ വിവരം.

ബിജുവിനെ സംരക്ഷിക്കുന്നവര്‍ക്ക് എതിരെ നടപടി ഉണ്ടാകും എന്ന് ഇസ്രയേല്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയതോടെ ആണ് മുങ്ങിയ ബിജു പൊങ്ങിയതും നാട്ടിലേക്ക് മടങ്ങിയതും എന്നാണ് സൂചന.
കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ ബിജു കുര്യന്‍ നാളെ നാട്ടില്‍ തിരിച്ചെത്തും എന്നാണ് വീട്ടുകാരെ അറിയിച്ചിട്ടുള്ളത്. എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷം ബിജു നേരിട്ട് വിളിച്ചുവെന്ന് സഹോദരന്‍ ബെന്നി കുര്യന്‍ പറഞ്ഞു.

നാളെ രാവിലെ ബിജു കോഴിക്കോട് വിമാനത്താവളത്തില്‍
എത്തിച്ചേരുമെന്ന് ബന്ധുക്കള്‍ അറിയിച്ചതായി കൃഷി മന്ത്രി പി.പ്രസാദും പറഞ്ഞു. നാട്ടിലേക്ക് തിരിച്ചു വരികയാണെന്ന് ബിജു കുര്യന്‍ സഹോദരന്‍ ബെന്നിയെ ഫോണില്‍ വിളിച്ച്‌ അറിയിച്ചു എന്നാണ് കുടുംബം നല്‍കുന്ന വിവരം.

ബിജു ഇസ്രയേലില്‍ വച്ച്‌ മുങ്ങിയതല്ലെന്നും പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നുവെന്നുമാണ് ബന്ധുക്കളുടെ അവകാശ വാദം. എമിഗ്രേഷന്‍ നടപടികള്‍ കഴിഞ്ഞ ശേഷമാണ് ബിജു വിളിച്ചതെന്ന് സഹോദരന്‍ പറയുന്നു.

ഇന്ത്യന്‍ സമയം ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് ഇസ്രായേലില്‍ നിന്നും തിരിച്ച ബിജു കുര്യന്‍ നാളെ പുലര്‍ച്ചെ നാല് മണിയോടെ കോഴിക്കോടെത്തും. തിരിച്ചെത്തിയാല്‍ ഔദ്യോഗിക സംഘത്തില്‍ നിന്നും എങ്ങോട്ട് മുങ്ങിയെന്ന കാര്യത്തില്‍ ബിജു സര്‍ക്കാരിന് വിശദീകരിക്കണം നല്‍കേണ്ടി വരും. ഇയാളുടെ മൊഴിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍ കേസെടുത്ത് അറസ്റ്റ് ചെയ്യാന്‍ സാധ്യതയില്ല. വിസാ കാലാവധി കഴിയും മുന്‍പെ തിരികെ പോയതിനാല്‍ ബിജുവിനെതിരെ ഇസ്രായേല്‍ സര്‍ക്കാര്‍ നടപടിയെടുക്കില്ല. ബിജു ബെത്‍ലഹേം അടക്കമുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ കാണാന്‍ പോയതാണെന്ന് കുടുംബം ആവര്‍ത്തിച്ചു പറയുന്നതും മറ്റു നിയമനടപടികള്‍ ഒഴിവാക്കാന്‍ വേണ്ടിയാണെന്നാണ് സൂചന.