ചൈനീസ് ചാര ബലൂണ്‍ അമേരിക്ക വെടിവെച്ച്‌ വീഴ്ത്തി; അവശിഷ്ടങ്ങള്‍ വീണ്ടെടുത്ത് പരിശോധിക്കും; ബലൂണിനെക്കുറിച്ച്‌ ബൈഡന് അറിയാമായിരുന്നെന്ന് വിമര്‍ശനം

Spread the love

സ്വന്തം ലേഖിക

വാഷിങ്ടണ്‍: യുഎസ് ആകാശത്തെത്തിയ ചൈനീസ് ചാര ബലൂണ്‍ അമേരിക്ക വെടിവെച്ച്‌ വീഴ്ത്തി.

സൗത്ത് കാരലൈന തീരത്തിനടുത്ത് അറ്റ്ലാന്റിക് സമുദ്രത്തിന് മുകളില്‍ ബലൂണ്‍ പ്രവേശിച്ചപ്പോഴാണ് അമേരിക്കന്‍ സൈന്യം യുദ്ധ വിമാനങ്ങളിലെ മിസൈല്‍ ഉപയോഗിച്ച്‌ വെടിവെച്ച്‌ വീഴ്ത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസിഡന്റ് ജോ ബൈഡന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് ശനിയാഴ്ച്ച ഉച്ചക്ക് ബലൂണിനെ തകര്‍ത്തത്. കടലില്‍ വീണ ബലൂണിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുത്ത് പരിശോധിക്കും.

യുഎസിന്റെ ആകാശത്തേക്കു വഴിതെറ്റിയാണ് ബലൂണ്‍ എത്തിയതെന്നാണ് ചൈനീസ് അവകാശവാദം. ബലൂണ്‍ വെടിവച്ചു വീഴ്‌‍ത്താന്‍ പ്രസിഡന്റ് ബൈഡന്‍ അനുമതി നല്‍കിയതിനു പിന്നാലെ അറ്റ്ലാന്റിക് സമുദ്രത്തിന്റെ 100 ചതുരശ്രകിലോമീറ്റര്‍ പരിധിയിലുള്ള വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.

മൂന്നു സ്കൂള്‍ ബസുകളുടെ വലുപ്പമുള്ള, 60,000 അടി ഉയരത്തില്‍ പറക്കുന്ന ബലൂണ്‍ കടുത്ത ആശങ്കയാണ് ഉയര്‍ത്തിയത്. ജനവാസമേഖലയിലൂടെ സഞ്ചരിച്ചുക്കുമ്പോള്‍ വെടിവച്ചാല്‍ അവശിഷ്ടങ്ങള്‍ പതിച്ച്‌ അപകടമുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് വെടിവെപ്പ് വൈകിയത്. ബലൂണ്‍ കടലിന് മീതെ പ്രവേശിച്ചയുടന്‍ വെടിവെക്കാന്‍ അനുമതി ലഭിച്ചു.

അതേസമയം, ബലൂണിനെക്കുറിച്ച്‌ യുഎസ് വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് ബൈഡന് അറിയാമായിരുന്നെന്നും അക്കാര്യം അദ്ദേഹം മറച്ചുവച്ചെന്നും ആരോപണമുയര്‍ന്നു. ബലൂണ്‍ വിവാദത്തെ തുടര്‍ന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചൈനീസ് യാത്ര റദ്ദാക്കിയിരുന്നു.