
സംസ്ഥാനത്ത് തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത് ഏഴ് ലക്ഷം ഫയലുകള്‍,ഏറ്റവും കൂടുതൽ തീർപ്പാക്കാനുള്ള ഫയലുകൾ തദ്ദേശ വകുപ്പിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് തീർപ്പാക്കാതെ കെട്ടി കിടക്കുന്നത് 7 ലക്ഷത്തിലധികം ഫയലുകളാണ്. ഏറ്റവും കൂടുതൽ തീർപ്പാക്കാനുള്ള ഫയലുകൾ തദ്ദേശ വകുപ്പിലും.
7,89, 623 ഫയലുകള്‍ സംസ്ഥാനത്ത് തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നുവെന്നാണ് മുഖ്യമന്ത്രി രേഖാമൂലം നിയമസഭയെ അറിയിച്ചത്. 2022 മാര്‍ച്ച് 31 വരെ കെട്ടികിടന്നത് 17, 45, 294 ഫയലുകള്‍. പലവട്ടം ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം നടത്തിയിട്ടും ഡിസംബര്‍ 15 വരെയുള്ള കണക്ക് പ്രകാരം ഇതില്‍ തീര്‍പ്പാക്കാനായത് 9, 55, 671 ഫയലുകളാണ്. സെക്രട്ടേറിയേറ്റില്‍ മാത്രം 93, 014 ഫയലുകള്‍ തീര്‍പ്പാക്കാനുണ്ട്. തദ്ദേശസ്വയം ഭരണ വകുപ്പില്‍ 2,51, 769 ഫയലുകള്‍ തീരുമാനം കാത്ത് കിടക്കുമ്ബോള്‍ 1,73, 478 ഫയലുകള്‍ വനം വകുപ്പിലും കെട്ടിക്കിടക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പാണ് മൂന്നാം സ്ഥാനത്ത്. 44, 437 ഫയലുകളാണ് ആഭ്യന്തര വകുപ്പില്‍ കെട്ടി കിടക്കുന്നത്. 41,007 ഫയലുകളാണ് വിദ്യാഭ്യാസ വകുപ്പിലും തീര്‍പ്പ് കല്‍പ്പിക്കാനായി കാത്ത് കിടക്കുന്നുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനം കെട്ടികിടന്ന ഫയലുകളില്‍ 55 ശതമാനത്തില്‍ മാത്രമാണ് ഇപ്പോഴും തീരു മാനം എടുത്തതെന്ന് എന്‍.എ നെല്ലിക്കുന്നിന് നല്‍കിയ മുഖ്യമന്ത്രിയുടെ മറുപടിയില്‍ നിന്ന് വ്യക്തമാണ്.