
കോട്ടയത്ത് വീണ്ടും ഭക്ഷ്യവിഷബാധ; കാഞ്ഞിരപ്പള്ളിയിലെ അൽഫാൻ കുഴിമന്തിക്കടയിൽ നിന്നും ഭക്ഷണം കഴിച്ച കുടുംബം ഭക്ഷ്യ വിഷബാധയേറ്റു ചികിത്സയിൽ; പരാതി നൽകി കുടുംബം
സ്വന്തം ലേഖകൻ
കാഞ്ഞിരപ്പള്ളി : കോട്ടയത്ത് ഭക്ഷവിഷബാധയേറ്റ് നേഴ്സ് മരിച്ചതിന് പിന്നാലെ കാഞ്ഞിരപ്പള്ളിയിലും ഭക്ഷ്യവിഷബാധയേറ്റ് കുടുംബം. കാഞ്ഞിരപ്പള്ളിയിലെ അൽഫാൻ കുഴിമന്തിക്കടയിൽ നിന്നും ഭക്ഷണം കഴിച്ച ഷിഹാബും, മകനും ചികിത്സയിൽ. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ഭക്ഷണം ഒട്ടിപ്പിടിക്കുന്നതു പോലെ തോന്നിയതിനാൽ ശിഹാബ് വെയിറ്ററെ വിളിച്ചു പരാതിപ്പെട്ടിരുന്നു
എന്നാൽ പുതിയ ഭക്ഷണം നൽകിയപ്പോൾ അതിലും രുചിഭേദം അനുഭവപ്പെട്ടതിനാൽ മാനേജരോട് പരാതിപ്പെടുകയായിരുന്നു. ശിഹാബ് കോട്ടയം ഫുഡ് സേഫ്റ്റി വകുപ്പിലും,കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലും പരാതി നൽകുകയായിരുന്നു.ഇമെയിലിൽ വഴി പരാതി കോട്ടയം , എസ് പി ക്കും നൽകി.
ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് സംഭവം. ചിലവ് കുറഞ്ഞതിനാൽ ചൂടാക്കിയത് കൊണ്ടുള്ള പ്രശ്നമാണ് എന്ന് മാനേജർ പറഞ്ഞെങ്കിലും, പണം നൽകി ശിഹാബ് പോരുകയാണുണ്ടായത്, ഹോട്ടലിൽ വച്ച് മയോണൈസിന്റെ കാര്യത്തിൽ മറ്റുള്ള ഉപഭോക്താക്കളും പരാതിപ്പെട്ടിരുന്നുവെന്നാണ് ശിഹാബ് പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോട്ടലിൽ നിന്നും പോരും വഴി പ്ലസ് വണ്ണിന് പഠിക്കുന്ന മകൻ ഛർദ്ദിച്ചിരുന്നു. ഉടൻ തന്നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകുകയും ചെയ്തു. രാത്രിയിൽ മകന് വയറ്റിൽ വേദന കലശലായപ്പോഴാണ് 26 ൽ മേരി ക്യൂൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പഴകിയ ഭക്ഷണം വിളമ്പിയ ഹോട്ടൽ ഉടമയ്‌ക്കെതിരെ ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല.