
സ്വന്തം ലേഖകൻ
വയനാട് : ജനവാസ കേന്ദ്രത്തിനടുത്തുള്ള കുപ്പാടി വനമേഖലയിൽ തമ്പടിച്ച കൊല കൊമ്പനെ തുരത്താനുള്ള ശ്രമം ഇന്നും തുടരും. ആർആർടി സംഘം കുങ്കിയാനകളെ ഉപയോഗിച്ച് വീണ്ടും വനത്തിൽ തിരച്ചിലിനിറങ്ങും. തുരത്താനുള്ള ശ്രമം പരാജയപ്പെടുകയാണെങ്കിൽ മയക്കുവെടി വച്ച് പിടികൂടാനുള്ള നടപടികൾ തുടങ്ങും.
രാത്രി ബത്തേരി നഗരത്തിൽ വനം വകുപ്പ് കാവൽ ഒരുക്കിയിരുന്നു. ഗൂഡല്ലൂരിൽ നിന്ന് എത്തിയ വനപാലക സംഘവും വയനാട്ടിൽ തുടരുന്നുണ്ട്. ഗുഡല്ലൂരിൽ രണ്ട് ആളുകളെ കൊല്ലുകയും അൻപതോളം വീടുകളും തകർക്കുകയും ചെയ്ത പി എം 2 എന്ന കൊമ്പൻ കഴിഞ്ഞ ദിവസമാണ് ബത്തേരി നഗരത്തിലിറങ്ങിയത്. ഇന്നലെ ഈ ആനയെ കൊലകൊമ്പനെ ഉൾവനത്തിലേക്ക് തുരത്താനായില്ല.
ഗൂഡല്ലൂരിൽ രണ്ടാളുകളെ കുത്തി കൊന്നതിന് പിന്നാലെ തമിഴ്നാട് വനം വകുപ്പ് പിടികൂടി ഉൾവനത്തിലേക്ക് തുറന്നുവിട്ട കാട്ടാനയാണ് ബത്തേരിയിലെത്തിയത്. ഇന്നലെ പുലർച്ചെ രണ്ട് മണിക്കാണ് ബത്തേരി നഗരത്തെ മുൾമുനയിൽ നിർത്തി കാട്ടാനയിറങ്ങിയത്. ഓടിക്കൊണ്ടിരുന്ന ബസിന് നേരെ പാഞ്ഞടുത്തു. കാൽനട യാത്രക്കാരനെ തുമ്പി കൈ കൊണ്ട് വലിച്ചെറിഞ്ഞു. ആനയുടെ ആക്രമണത്തിൽ നിന്ന് സുബൈർ കുട്ടി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാട്ടാനയിറങ്ങിയ പശ്ചാത്തലത്തില്‍ സുല്‍ത്താന്‍ ബത്തേരിയിലെ പത്ത് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന അപകടകാരിയാണെന്ന് വനംവകുപ്പ് പറഞ്ഞു.