video
play-sharp-fill

സഹപ്രവര്‍ത്തകയോട് മോശമായി സംസാരിച്ചു; ആനാവൂര്‍ നാഗപ്പനെ വെട്ടിലാക്കിയ ശബ്ദസന്ദേശം; പിന്നാലെ ഡിവൈഎഫ്‌ഐ നേതാവിന് സസ്‌പെന്‍ഷന്‍

സഹപ്രവര്‍ത്തകയോട് മോശമായി സംസാരിച്ചു; ആനാവൂര്‍ നാഗപ്പനെ വെട്ടിലാക്കിയ ശബ്ദസന്ദേശം; പിന്നാലെ ഡിവൈഎഫ്‌ഐ നേതാവിന് സസ്‌പെന്‍ഷന്‍

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലഹരി വിരുദ്ധ ക്യാമ്പയിനിൽ പങ്കെടുത്ത ശേഷം ബാറിൽ പോയി മദ്യപിച്ച ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവും സിപിഎം നേമം ഏരിയാ കമ്മിറ്റി അംഗവുമായ ജെ ജെ അഭിജിത്തിനെതിരെ നടപടിയുമായി സിപിഎമ്മും. സഹപ്രവർത്തകയോട് മോശമായി ഫോണിൽ സംസാരിച്ചതിന്‍റെ പേരിലാണ് നടപടിയെന്നാണ് സിപിഎം വിശദീകരണം. അഭിജിത്തിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താൻ സിപിഎം നേമം ഏരിയ കമ്മിറ്റി യോഗം തീരുമാനിച്ചു.

എസ്എഫ്‌ഐ നേതാവായി തുടരാന്‍ ആനാവൂര്‍ നാഗപ്പന്റെ നിര്‍ദേശപ്രകാരം യഥാര്‍ത്ഥ പ്രായം മറച്ചുവെച്ചെന്ന ശബ്ദ സന്ദേശത്തിനു പിന്നാലെ ഡിവൈഎഫ്‌ഐ നേതാവ് ജെ അഭിജിത്തിനെ സിപിഎം സസ്‌പെന്റ് ചെയ്തു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്‌പെന്റ് ചെയ്തത്. സിപിഎം നേമം ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമാണ് അഭിജിത്ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേമം ലോക്കല്‍ കമ്മിറ്റിയിലെ അംഗമാണ് അഭിജിത്തിന് എതിരെ മോശമായി പെരുമാറിയെന്ന് ആരോപിച്ച് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയത്. നേരത്തെ, ലഹരി വിരുദ്ധ ക്യാമ്പയിനില്‍ പങ്കെടുത്ത ശേഷം ബാറില്‍ പോയി മദ്യപിച്ചതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ, അഭിജിത്തിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു.

തന്റെ കയ്യില്‍ പല പ്രായത്തിലുള്ള സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നും ആനാവൂര്‍ നാഗപ്പന്റെ നിര്‍ദേശപ്രകാരമാണ് യഥാര്‍ത്ഥ പ്രായം മറച്ചുവച്ചതെന്നും അഭിജിത്ത് പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. ’26 വരെയേ എസ്എഫ്‌ഐയില്‍ നില്‍ക്കാന്‍ പറ്റൂ. ഈ വര്‍ഷം എനിക്ക് 30 ആയി. ഞാന്‍ 1992 ലാണ് ജനിച്ചത്. 92, 94, 95, 96 ഈ വര്‍ഷങ്ങളിലെ എല്ലാം സര്‍ട്ടിഫിക്കറ്റുകളുണ്ട്. ആരു ചോദിച്ചാലും 26 ആയെന്നു പറയാന്‍ നാഗപ്പന്‍ സഖാവ് പറഞ്ഞു.

പ്രദീപ് സാറും അങ്ങനെ പറയാന്‍ പറഞ്ഞു. നിങ്ങളെയൊക്കെ ഒഴിവാക്കിലായും എനിക്ക് നിന്നല്ലേ പറ്റൂ. പണ്ടത്തെപ്പോലെ വെട്ടാനൊന്നും ആരുമില്ലാത്തതു കൊണ്ട് നല്ല സുഖമാണ്. എന്നാലും വെട്ടിക്കളിക്കാന്‍ ആരുമില്ലാത്തതിനാല്‍ മനസ് മടുപ്പിക്കുന്നുണ്ട്. ആരെങ്കിലും വേണം വെട്ടിക്കളിക്കാനൊക്കെ’ അഭിജിത്തിന്റെ പേരില്‍ പ്രചരിക്കുന്ന ഓഡിയോയില്‍ പറയുന്നു.