video
play-sharp-fill

Monday, May 19, 2025
HomeMainകുഴഞ്ഞ് വീണിട്ടും വളയം പിടിച്ച കൈകള്‍ യാത്രക്കാരെ കൈവിട്ടില്ല..! പക്ഷാഘാതത്തിനിടെ 48 യാത്രക്കാരെ സുരക്ഷിതനാക്കിയ കെഎസ്ആര്‍ടിസി...

കുഴഞ്ഞ് വീണിട്ടും വളയം പിടിച്ച കൈകള്‍ യാത്രക്കാരെ കൈവിട്ടില്ല..! പക്ഷാഘാതത്തിനിടെ 48 യാത്രക്കാരെ സുരക്ഷിതനാക്കിയ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം; മരിച്ചത് മൂന്നാറിലെ മണ്ണിടിച്ചിലിലും യാത്രക്കാരെ സുരക്ഷിതനാക്കിയ മാതൃകാ ഡ്രൈവര്‍

Spread the love

സ്വന്തം ലേഖകന്‍

കോഴിക്കോട്: 48 യാത്രക്കാരുമായി പോകവെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ബസ് ഡ്രൈവര്‍ ബസ് റോഡരിലേക്ക് സുരക്ഷിതമായി നിര്‍ത്തി യാത്രക്കാരെ രക്ഷിച്ചപ്പോള്‍ പൊലിഞ്ഞത് സ്വന്തം ജീവന്‍. താമരശ്ശേരി കെ എസ് ആര്‍ ടി സി ഡിപ്പോയിലെ ഡ്രൈവര്‍ താമരശ്ശേരി വെഴുപ്പൂര്‍ ചുണ്ടകുന്നുമ്മല്‍ സിജീഷാണ് (കംസന്‍ 48) മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിജിഷ് ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മരിച്ചത്.

നവംബര്‍ 20 ന് പുലര്‍ച്ചെ നാല് മണിയോടെ താമരശ്ശേരിയില്‍ നിന്നും സിജീഷ് ഓടിച്ച ബസ് കുന്ദംകുളത്ത് എത്തിയപ്പോഴാണ് പക്ഷാഘാതം ഉണ്ടായത്. കടുത്ത വേദനയ്ക്കിടയിലും ബസ് നിര്‍ത്തിയ ശേഷമാണ് സിജീഷ് വീണുപോയത്. സിജേഷ് കുഴഞ്ഞ് വീണതിന് ശേഷമാണ് ബസിലുണ്ടായിരുന്ന കണ്ടക്റ്ററും യാത്രക്കാരും വിവരമറിഞ്ഞത്. ഉടന്‍ തന്നെ സിജീഷിനെ കുന്ദംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടര്‍ന്ന് ഗിയര്‍ മാറ്റാന്‍ പോലും കഴിയാത്ത സാഹചര്യമായിട്ടും കടുത്ത വേദനയ്ക്കിടയിലും ബസ് സുരക്ഷിതമായി നിര്‍ത്താന്‍ സിജീഷ് കാണിച്ച ആത്മധൈര്യം ഏറെ ശ്രദ്ധ നേടിയിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും അസുഖം ഭേദമായി അദ്ദേഹം വീട്ടിലെത്തിയെങ്കിലും പിന്നീട് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂന്നാറില്‍ മുമ്പുണ്ടായ മണ്ണിടിച്ചിലും സിജീഷ് ഓടിച്ച കെ എസ് ആര്‍ ടി സി. ബസ് ഉള്‍പ്പെട്ടിരുന്നു. അന്നത്തെ മണ്ണിടിച്ചിലില്‍ ബസ്സിന്റെ ഗ്ലാസ് ഉള്‍പ്പെടെ തകര്‍ന്നിട്ടും സിജീഷ് സുരക്ഷിതമായി യാത്രക്കാരെ താമരശ്ശേരിലെത്തിച്ചു. കെ എസ് ആര്‍ ടി ഇ എയുടെ സജീവ പ്രവര്‍ത്തകനായിരുന്നു സിജീഷ്. മൃതദേഹം ശവസംസ്‌കാരത്തിനായി ഇന്ന് വൈകുന്നേരം 6:30 ന് വീട്ടില്‍ നിന്നും പുതുപ്പാടി പൊതു ശ്മശാനത്തിലേക്ക് കൊണ്ട് പോകും. പരേതനായ ശ്രീധരന്റെയും (കിരണ്‍) മാളുവിന്റെയും മകനാണ്. ഭാര്യ: സ്മിത, മകള്‍: സാനിയ. സഹോദരി: പ്രിജി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments