സെല്‍ഫിയെടുക്കാന്‍ തുടങ്ങിയതേ ഓര്‍മയുള്ളൂ, കാല്‍വഴുതിയത് എങ്ങനെയെന്ന് അറിയില്ലെന്ന് സാന്ദ്ര; ഒന്നും നോക്കാതെ കൂടെ ചാടി വിനുവും; 150 അടിയിലേറെ താഴ്ചയിലേക്ക് വീണ ഞെട്ടല്‍ വിട്ടുമാറാതെ ഇരുവരും; മക്കളെ രക്ഷിച്ചവര്‍ക്ക് നന്ദി പറഞ്ഞ് കുടുംബം…..!

Spread the love

സ്വന്തം ലേഖിക

കൊല്ലം: വിവാഹത്തലേന്ന് സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി പറക്കുളത്തിലേക്ക് വീണ സാന്ദ്രയും പ്രതിശ്രുതവരന്‍ വിനു കൃഷ്ണനും സുഖം പ്രാപിച്ചു വരികയാണ്.

വിവാഹ തലേന്നുണ്ടായ അപകടത്തില്‍ വധുവിനെ രക്ഷപെടുത്തിയത് വരന്‍ കൂടിയായ വിനു കൃഷ്ണനായിരുന്നു. മെഹന്ദി ചടങ്ങെല്ലാം കഴിഞ്ഞ് വിവാഹത്തിന് ഒരുങ്ങിയ വീട്ടിലാണ് അപ്രതീക്ഷിതമായി അപകട വാര്‍ത്ത എത്തിയത്. ആരോഗ്യ പരിശോധനകള്‍ക്ക് ശേഷമാണ് കല്യാണം മൂന്ന് മാസത്തേക്ക് മാറ്റിവെച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹത്തിനായി പന്തലിട്ട് സദ്യവട്ടങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ എല്ലാം ഇതോടെ വെറുതേയായി.
അതേസമയം അപകടത്തെ കുറിച്ച്‌ ഞെട്ടലോടെയാണ് സാന്ദ്ര ഓര്‍ക്കുന്നത്.

‘കുളത്തിന്റെ കരയില്‍ ഏറ്റവും ഉയര്‍ന്ന ഭാഗത്തെത്തി സെല്‍ഫിയെടുക്കാന്‍ തുടങ്ങിയതുമാത്രമേ ഓര്‍മയുള്ളൂ. കാല്‍വഴുതിയതെങ്ങനെയെന്ന് അറിയില്ല’ – പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള സാന്ദ്ര പറഞ്ഞു.

കല്ലുവാതുക്കല്‍ ആയിരവില്ലി പാറക്കുളത്തില്‍ വ്യാഴാഴ്ച 11 മണിയോടെയായിരുന്നു അപകടം. വിവാഹത്തലേന്ന് ക്ഷേത്രദര്‍ശനവും കഴിഞ്ഞാണ് ക്ഷേത്രത്തിനുസമീപത്തെ പാറക്കുളത്തില്‍ വധൂവരന്മാര്‍ എത്തിയത്. സാന്ദ്ര വീണതിനു പിന്നാലെ വിനു കൃഷ്ണന്‍ ചാടുകയായിരുന്നു.

സാന്ദ്രയുടെ വസ്ത്രത്തില്‍ പിടികിട്ടിയെങ്കിലും കരയ്ക്കടുപ്പിക്കാന്‍ കഴിഞ്ഞില്ല. വിനുവിന്റെ നിലവിളികേട്ട് സമീപ പുരയിടത്തിലെ ടാപ്പിങ് തൊഴിലാളി നാട്ടുകാരെ വിവരമറിയിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ കിണറിന്റെ കയറുകളുമായെത്തി കയറുകള്‍ കൂട്ടിക്കെട്ടി കുളത്തിലേക്കിട്ടുകൊടുത്തു.

ഈ കയറില്‍ പിടിച്ചുകിടന്നതിനാലാണ് രണ്ടുപേരുടെയും ജീവന്‍ രക്ഷിക്കാനായത്. അമ്പതടിയോളം വെള്ളമുള്ള കുളത്തില്‍ ഒന്നരമണിക്കൂര്‍നേരം കുടുങ്ങിയ ഇരുവരെയും നാട്ടുകാരും അഗ്‌നിരക്ഷാസേനയും പൊലീസും ചേര്‍ന്ന് ഒരുവിധം കരയ്‌ക്കെത്തിക്കുകയായിരുന്നു.