സ്വന്തം ലേഖകൻ
ദുബായ് : വിവാഹമോചനം നേടുന്ന രക്ഷിതാക്കൾ ഉൾപ്പെടെ തങ്ങളുടെ പങ്കാളിയെ ദ്രോഹിക്കുന്നതിനായി കോടതിയിൽ തെറ്റായ വിവരങ്ങൾ നൽകാൻ കുട്ടികളെ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ദുബായ് അഡ്വക്കേറ്റ് ജനറലും എമിറേറ്റ്സ് ഫാമിലി ആൻഡ് ജുവനൈൽ പ്രോസിക്യൂഷൻ മേധാവിയുമായ മുഹമ്മദ് അലി റസ്‌തോം രംഗത്ത്. പല കേസുകളിലും രക്ഷിതാക്കൾ ഇണയ്‌ക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കാൻ കുട്ടികളെ ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ദുബായ് അഡ്വക്കേറ്റ് ജനറലും എമിറേറ്റ്സ് ഫാമിലി ആൻഡ് ജുവനൈൽ പ്രോസിക്യൂഷൻ മേധാവി മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
ആർട്ടിക്കിൾ 324 അനുസരിച്ചു അസത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ആർക്കും പിഴയും, കൂടാതെ ആറ് മാസത്തിൽ കൂടാത്ത കാലയളവിലേക്ക് ജയിൽ ശിക്ഷയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രോസിക്യൂട്ടർമാർക്ക് മുന്നിൽ കള്ളം പറയാൻ കുട്ടികളെ നിർബന്ധിച്ചാൽ മാതാപിതാക്കൾക്ക് തടവോ പിഴയോ ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി പറഞ്ഞു. ദാമ്പത്യ തർക്കത്തിൽ കുട്ടിയെ ആയുധമായി ഉപയോഗിക്കുന്നത് തെറ്റാണെന്നും കുട്ടിയെ വളരെയധികം ദോഷകരമായി ബാധിക്കുമെന്നും റസ്‌തം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനിടെ യുഎഇയിൽ കുട്ടികളെ പരിപാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കടുത്ത നടപടി എടുക്കുമെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റും വ്യക്തമാക്കി.