video
play-sharp-fill

ശ്രദ്ധയുടെ തലയോട്ടി ലഭിച്ചില്ല, കാട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തത് 13 എല്ലുകള്‍ മാത്രം; കൊലപാതകത്തിനായി ഉപയോഗിച്ച ആയുധം, കൂടുതല്‍ ശരീര ഭാഗങ്ങള്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവ കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുന്നു; പങ്കാളിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി മുറിച്ച് ഫ്രിജില്‍ സൂക്ഷിച്ച സംഭവത്തില്‍ അടരുകള്‍ അനവധി

ശ്രദ്ധയുടെ തലയോട്ടി ലഭിച്ചില്ല, കാട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തത് 13 എല്ലുകള്‍ മാത്രം; കൊലപാതകത്തിനായി ഉപയോഗിച്ച ആയുധം, കൂടുതല്‍ ശരീര ഭാഗങ്ങള്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവ കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുന്നു; പങ്കാളിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി മുറിച്ച് ഫ്രിജില്‍ സൂക്ഷിച്ച സംഭവത്തില്‍ അടരുകള്‍ അനവധി

Spread the love

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പങ്കാളിയെ യുവാവ് കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി മുറിച്ച് ഫ്രിജില്‍ സൂക്ഷിച്ച് പല തവണയായി വലിച്ചെറിഞ്ഞ കേസില്‍ പ്രതി അഫ്താബുമായുള്ള പൊലീസിന്റെ തെളിവെടുപ്പ് പുരോഗമിക്കുന്നു. ശ്രദ്ധയുടെ ശരീരഭാഗങ്ങള്‍ അഫ്താബ് വലിച്ചെറിഞ്ഞു എന്നു പറയുന്ന കാട്ടില്‍നിന്ന് 13 എല്ലുകള്‍ പൊലീസ് കണ്ടെടുത്തെങ്കിലും ശ്രദ്ധയുടെ തലയോട്ടി ഇനിയും ലഭിച്ചിട്ടില്ല. ലിവിങ്ങ് പങ്കാളികളായ ഇരുവരുംതമ്മില്‍ വഴക്കുണ്ടായിരുന്നു. വീട്ടുചെലവുകള്‍ ആരു നടത്തുമെന്നുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് അഫ്താബിന്റെ വെളിപ്പെടുത്തല്‍.

രക്തക്കറയും ശരീരഭാഗങ്ങളും ശ്രദ്ധയുടേതു തന്നെയാണോ എന്നറിയാന്‍ ശ്രദ്ധയുടെ പിതാവിന്റെ ഡിഎന്‍എ സാംപിളുകളും പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. കൊലപാതകത്തിനായി ഉപയോഗിച്ച ആയുധം, കൂടുതല്‍ ശരീര ഭാഗങ്ങള്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവ കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണ്. കണ്ടെടുത്ത എല്ലുകള്‍ ശ്രദ്ധയുടേതു തന്നെയാണോ എന്ന് അറിയാന്‍ ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇരുവരും താമസിച്ചിരുന്ന ഫ്‌ലാറ്റില്‍നിന്നു ലഭിച്ച രക്തക്കറയും പരിശോധനയ്ക്കായി അയച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാലിന്യങ്ങളുമായി പോയ ഒരു വാഹനത്തിലാണ് ശ്രദ്ധയുടെ വസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞതെന്നാണ് അഫ്താബിന്റെ മൊഴി.ശ്രദ്ധയെ കാണാനില്ലെന്ന പരാതി ലഭിച്ചതിനു പിന്നാലെ മഹാരാഷ്ട്ര പൊലീസ് അഫ്താബുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ താനും ശ്രദ്ധയുമായി ഇപ്പോള്‍ അടുപ്പമൊന്നും ഇല്ലെന്നാണ് അഫ്താബ് പൊലീസിനോടു പറഞ്ഞത്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ടെങ്കിലും പ്രദേശത്തെ മിക്ക സിസിടിവി ദൃശ്യങ്ങളും 15 ദിവസം മാത്രമാണ് സൂക്ഷിച്ചു വയ്ക്കുക. ഇവിടെ പൊലീസിന് ആവശ്യം ആറു മാസം മുന്‍പുള്ള സിസിടിവി ദൃശ്യങ്ങളാണ്.

ഡല്‍ഹി പൊലീസിനോടും ശ്രദ്ധ മേയ് 22ന് ഫ്‌ലാറ്റ് വിട്ടെന്നും ഇപ്പോള്‍ ബന്ധമില്ലെന്നും ആവര്‍ത്തിച്ചു. മേയ് 26ന് ശ്രദ്ധയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 54,000 രൂപയുടെ ഇടപാടുകള്‍ നടന്നതായി കണ്ടെത്തി. ഇത് ഇവര്‍ താമസിച്ചിരുന്ന ഛത്താര്‍പുര്‍ പ്രദേശത്തുനിന്നാണ്. മേയ് 31ന് ഇതേ പ്രദേശത്തുനിന്ന് ശ്രദ്ധയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളതായും പൊലീസ് കണ്ടെത്തി.