ചങ്കരന്‍ വീണ്ടും തെങ്ങില്‍ തന്നെ..! സ്ത്രീകള്‍ക്ക് പാര്‍ക്കില്‍ പോകാന്‍ പറ്റില്ല, ജിമ്മില്‍ പോകുന്നതിനും പൊതു കുളിസ്ഥലം ഉപയോഗിക്കുന്നതിനും വിലക്ക്; അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണകൂടം സ്ത്രീകള്‍ക്ക് കൂടുതല്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തി

Spread the love

സ്വന്തം ലേഖകന്‍

കാബൂള്‍: 2021 ഓഗസ്റ്റില്‍ രണ്ടാമതും അധികാരമേറ്റതിന് പിന്നാലെ തങ്ങള്‍ പഴയ താലിബാനല്ലെന്നും സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുമെന്നും അവകാശപ്പെട്ട താലിബാര്‍ കൂടുതല്‍ വിലക്കുകളുമായി രംഗത്ത്. സദ്ഗുണത്തിനും ഉപരോധത്തിനും വേണ്ടിയുള്ള മന്ത്രാലയത്തിന്റെ വക്താവ് മുഹമ്മദ് അകിഫ് മുഹാജിറാണ് പുതിയ വിലക്കുകളെ കുറിച്ച് മാധ്യമങ്ങളെ അറിയിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

പുതിയ നിയമപ്രകാരം സ്ത്രീകള്‍ക്ക് പാര്‍ക്കില്‍ പോകാന്‍ പറ്റില്ല, ജിമ്മില്‍ പോകുന്നതിനും പൊതു കുളിസ്ഥലം ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. സ്ത്രീകള്‍ക്കായുള്ള ജിമ്മുകള്‍ അടച്ചിരിക്കുന്നു, കാരണം അവരുടെ പരിശീലകര്‍ പുരുഷന്മാരായിരുന്നു, അവരില്‍ ചിലര്‍ ഉപയോഗിച്ചിരുന്നത് സംയുക്ത ജിമ്മുകളായിരുന്നു. അത് പോലെ തന്നെ കഴിഞ്ഞ 14-15 മാസങ്ങളായി സ്ത്രീകള്‍ക്ക് പാര്‍ക്കുകളില്‍ പോകാനുള്ള ശരീഅത്തും (ഇസ്ലാമിക നിയമം) നമ്മുടെ സംസ്‌കാരവും അനുസരിച്ചുള്ള അന്തരീക്ഷം ഒരുക്കാന്‍ തങ്ങള്‍ ശ്രമിച്ചെന്നും എന്നാല്‍, പാര്‍ക്കുകളുടെ ഉടമകള്‍ ഞങ്ങളോട് സഹകരിച്ചില്ലെന്നും മുഹമ്മദ് അകിഫ് സാദെഖ് മൊഹാജിര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാഭ്യാസത്തിന് പലതരത്തിലുള്ള വിലക്കുകള്‍ നിലനില്‍ക്കുന്നതിനാല്‍ രാജ്യത്തെ പെണ്‍കുട്ടികളില്‍ വലിയൊരു വിഭാഗവും സ്‌കൂളുകളില്‍ പോകുന്നില്ല, നിരവധി സ്‌കൂളുകള്‍ ഇതിനകം പൂട്ടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.അതിനിടെയാണ് സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനെതിരെ പുതിയ വിലക്കുകളുമായി താലിബാന്‍ രംഗത്തെത്തിയത്.

എല്ലായ്പ്പോഴും ലൈംഗികതയാല്‍ വേര്‍തിരിക്കപ്പെട്ട പരമ്പരാഗത പൊതു കുളിക്കടവുകളിലും സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. നിലവില്‍ എല്ലാ വീട്ടിലും കുളിമുറി ഉള്ളതിനാല്‍ സ്ത്രീകള്‍ക്ക് അതൊന്നും പ്രശ്നമാകില്ലെന്നായിരുന്നു മുഹമ്മദ് അകിഫ് സാദെഖ് മൊഹാജിര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍, താലിബാന്റെ പരിഷ്‌കാരങ്ങള്‍ക്കെതിരെ രാജ്യത്ത് പല ഭാഗങ്ങളിലും സ്ത്രീകള്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത് തടയാനാണ് പുതിയ നീക്കമെന്നും സൂചനയുണ്ട്.