ബലാത്സംഗ കേസില്‍ കെഎസ്.യു നേതാവ് മുഹമ്മദ് ആഷിക്കിനെതിരെ മജിസ്‌ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴി; പീഡനദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തി; കോണ്‍ഗ്രസ് എംഎല്‍എക്ക് കാഴ്ചവെയ്ക്കാന്‍ ശ്രമിച്ചു തുടങ്ങി ​ഗുരുതര ആരോപണങ്ങൾ പരാതിയിൽ ; കേസെടുത്തതോടെ മുങ്ങിയ നേതാവിനായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

Spread the love

തിരുവനന്തപുരം: ലോ അക്കാഡമിയിലെ കെഎസ്.യു യൂണിറ്റ് ഭാരവാഹി ആഷിക്ക് മുഹമ്മദിന് എതിരെ ബലാത്സംഗ കേസില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കി പെണ്‍കുട്ടി . ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി തന്നെ നിരന്തരം പീഡിപ്പിച്ചെന്നും പെണ്‍കുട്ടിയുടെ മൊഴി. പ്രതി തന്നെ ഒരു കോണ്‍ഗ്രസ് എംഎല്‍എക്ക് കാഴ്ചവെയ്ക്കാന്‍ ശ്രമിച്ചെന്നും പെണ്‍കുട്ടി പറഞ്ഞു.

മുഹമ്മദ് ആഷിക്ക് താമസസ്ഥലത്ത് നിന്ന് മുങ്ങി. കേസ് ഒത്തുതീര്‍പ്പാക്കാന്‍ പേരൂര്‍ക്കട സിഐ ശ്രമിച്ചെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

അതേ കോളജിലെ വിദ്യാര്‍ഥിയും കെ.എസ്.യു പ്രവര്‍ത്തകയുമായ തന്നെ ആഷിക്ക് വഴയിലയിലെ താമസസ്ഥലത്ത് എത്തിച്ച് ബലാസംഗപ്പെടുത്തിയെന്നും,ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി തുടര്‍ച്ചയായി പീഡിപ്പിച്ചെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതി തന്നെ ഒരു കോണ്‍ഗ്രസ് എംഎല്‍എക്ക് കാഴ്ച വയ്ക്കാന്‍ ശ്രമിച്ചെന്നും പെണ്‍കുട്ടി പറഞ്ഞു.എംഎല്‍എയുടെ താമസസ്ഥലത്തേക്ക് പോകാന്‍ നിര്‍ബന്ധിച്ചെന്നും പെണ്‍കുട്ടി പറയുന്നു. എംഎല്‍എ കാണേണ്ട തീരിയില്‍ കാണണമെന്നും പെണ്‍കുട്ടിയോട് പറഞ്ഞു. പക്ഷെ ഇത് നിക്ഷേധിച്ചതോടെ പ്രതിക്ക് പെണ്‍കുട്ടിയോട് വൈര്യാഗ്യമായെന്നും മൊഴി നല്‍കിയിട്ടുണ്ട്

പീഡനംസഹിക്കാതെ വന്നപ്പോള്‍ താന്‍ ബന്ധുക്കളെ വിവരം അറിയിച്ചു. ബന്ധുക്കള്‍ ഇടപെട്ടേതാടെ ആഷിക്കിന് തന്നോട് പകയായെന്നും തന്നെയും കുടുംബത്തെയും തുലക്കുമെന്ന് ഭിഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി മൊഴി നല്‍കി.

അതേസമയം കെ.എസ്.യു. ഭാരവാഹിയുമായ മുഹമ്മദ് ആഷിക്കിനെ കോളജില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രക്ഷോഭം ശക്തമാക്കി. പഠിപ്പുമുടക്കി വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. എന്നാല്‍ പോലീസ് കേസെടുത്തതോടെ മുഹമ്മദ് ആഷിക്ക് താമസസ്ഥലത്ത് നിന്ന് മുങ്ങി. പ്രതിക്കായി തിരിച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്നും പോലീസ് പറയുന്നു .