play-sharp-fill
എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാക്കി; കോവളത്തെ സൂയിസൈഡ് പോയിന്റിലും ഗസ്റ്റ് ഹൗസിലും എത്തിച്ച് തെളിവെടുത്തു; കോണ്‍ഗ്രസിലെ വനിതാ പ്രവര്‍ത്തക ഭീഷണി സന്ദേശമയക്കുന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളുമായി പരാതിക്കാരി ഇന്നും രംഗത്ത്

എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാക്കി; കോവളത്തെ സൂയിസൈഡ് പോയിന്റിലും ഗസ്റ്റ് ഹൗസിലും എത്തിച്ച് തെളിവെടുത്തു; കോണ്‍ഗ്രസിലെ വനിതാ പ്രവര്‍ത്തക ഭീഷണി സന്ദേശമയക്കുന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളുമായി പരാതിക്കാരി ഇന്നും രംഗത്ത്

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാക്കി. പീഡന കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്നാണ് ലൈംഗികശേഷി പരിശോധന നടത്തിയത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിച്ചായിരുന്നു തെളിവെടുപ്പിന്റെ ഭാഗമായുള്ള പരിശോധന. പരാതിക്കരിയുടെ മൊഴിയെത്തുടര്‍ന്ന് കോവളത്തെ സൂയിസൈഡ് പോയിന്റിലും ഗസ്റ്റ് ഹൗസിലും എംഎല്‍എയെ എത്തിച്ച് തെളിവെടുക്കും.


അതേസമയം, കോണ്‍ഗ്രസിലെ വനിതാ പ്രവര്‍ത്തക ഭീഷണി സന്ദേശം അയക്കുന്നുവെന്നും ഇത് സംബന്ധിച്ച് സൈബര്‍ പൊലീസിന് പരാതി നല്‍കിയെന്നും പരാതിക്കാരി ഇന്ന് പറഞ്ഞു. കേസില്‍ നിന്ന് പിന്‍മാറണമെന്നും മൊഴി നല്‍കരുതെന്നും എംഎല്‍എ ഇപ്പോഴും ആവശ്യപ്പെടുന്നതായും പരാതിക്കാരി പറഞ്ഞു. തനിക്ക് എന്ത് സംഭവിച്ചാലും ഉത്തരവാദി എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയാണെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി തിരുവനന്തപുരത്ത് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിക്കാരിയുടെ മൊഴി ഇന്ന് വഞ്ചിയൂര്‍ പൊലീസ് രേഖപ്പെടുത്തി. യുവതി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ എല്‍ദോസിനെ പുതിയൊരു കേസ് കൂടി എടുത്തിരുന്നു. കേസില്‍ നിന്നും പിന്‍മാറാന്‍ അഭിഭാഷകന്റെ ഓഫീസില്‍ വച്ച് രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചുവെന്നും മര്‍ദ്ദിച്ചുവെന്നുമാണ് മൊഴി. പ്രതിപക്ഷ നേതാവിനും മുഖ്യമന്ത്രിക്കും പരാതി നല്‍കും.