
ഇടുക്കി : കുടുംബാംഗ സർട്ടിഫിക്കേറ്റ് നല്കുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിൽ. ഇടുക്കി ജില്ലയിലെ കൊന്നത്തടി വില്ലേജ് ഓഫീസർ പ്രമോദ് കുമാർ കെ ആറിനെ വിജലൻസ് സംഘം അറസ്റ്റ് ചെയ്തു.
ധനകാര്യ സ്ഥാപനത്തിൽ നിന്നും ലോൺ എടുക്കുന്ന ആവശ്യത്തിനായി കുടുംബാംഗ സർട്ടിഫിക്കേറ്റിന് അപേക്ഷ നല്കിയ കാക്കാസിറ്റി സ്വദേശിയോട് ഓഫിസർ 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു.
500 രൂപ സെപ്റ്റംബർ 27ന് കൈപ്പറ്റിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സംഘം എത്തുകയും പരാതിക്കാരന്റെ കൈവശം 2500 രൂപാ വിജിലന്‍സ് സംഘം നല്‍കുകയും ചെയ്തു. ബാലൻസ് 2500 രൂപ കൈപ്പറ്റുന്നതിനിടയിലാണ് പ്രതി പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം വിജിലൻസ് എസ് പി വി ജി വിനോദ് കുമാറിന്റെ നിർദ്ദേശാനുസരണം.,ഇടുക്കി വിജിലൻസ് ഡി വൈ എസ് പി ഡിവൈഎസ്പി ഷാജു ജോസും സംഘവുമാണ് വില്ലേജ് ഓഫീസറെ കുടുക്കിയത്. ചോദ്യം ചെയ്യലിന് ശേഷം പ്രമോദ് കുമാറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.