കോട്ടയം എം.ജി യൂണിവേഴ്സിറ്റിയുടെ ആദ്യ വൈസ് ചാൻസിലറായ ഡോ. എ ടി ദേവസ്യ അന്തരിച്ചു

Spread the love

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ ഡോക്ടർ എ ടി ദേവസ്യ അന്തരിച്ചു. വിട വാങ്ങിയത് പ്രമുഖ ഗാന്ധിയനും സാംസ്കാരിക നായകനും.

തേവര കോളജിലും പിന്നീടു പാലാ സെൻ്റ് തോമസ് കോളേജിൽ അധ്യാപകനായി തുടങ്ങിയ അദ്ദേഹം പിന്നീട് ഫുൾബ്രൈറ്റ് സ്കോളർഷിപ്പ് നേടി അമേരിക്കയിലേക്ക് പോയി. പതിറ്റാണ്ടുകൾ നീണ്ട അമേരിക്കയിലെ കെൻ്റക്കി യൂണിവേഴസിറ്റിയിലെ അധ്യാപകജീവിതം അവസാനിപ്പിച്ചു കേരളത്തിൽ മടങ്ങിയെത്താൻ പ്രേരിപ്പിച്ചത് 1982ലെ കരുണാകരൻ മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രി ആയിരുന്ന ടി എം ജേക്കബ് ആയിരുന്നു.

മുണ്ടുടുത്ത് നടന്ന ആദ്യത്തെ വൈസ് ചാൻസലർ അദ്ദേഹമാണ്. അനേകകോടികൾ ചെലവ് വരുന്ന ബ്രമ്മാണ്ടൻ കെട്ടിടങ്ങൾ ഉൾപ്പെടുന്ന കാമ്പസ് ആണ് കൺസൽട്ടൻ്റ് ആയ എം എൻ ദസ്തൂർ കമ്പനി നിർദേശിച്ചത്. അതു വേണ്ടെന്നുവെച്ചു ചിലവുകുറഞ്ഞ കെട്ടിടങ്ങൾ നിർമ്മിക്കാൻ പാലാക്കാരൻ ആയ പൊതുമരാമത്ത് എൻജിനീയർ യേശുദാസിനെ ഏൽപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വളരെ ചെലവ് കുറഞ്ഞ കെട്ടിടങ്ങൾ നിർമ്മിച്ച് അതിവേഗം കോഴ്സുകൾ ആരംഭിക്കാൻ പ്രഥമ വിസിക്കായി. നിശ്ചിത സമയത്തിനുള്ളിൽ റിസൾട്ട് പ്രസിദ്ധീകരിച്ച ആദ്യത്തെ സർവകലാശാല എന്ന ഖ്യാതിയും അദ്ദേഹത്തിന് സ്വന്തം. വിരമിച്ചശേഷം പാലാ രൂപതയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു.

എംജി സർവകലാശാലയുടെ കാമ്പസ് അതിരമ്പുഴയിൽ ഉറച്ചതിന്റെ മുഴുവൻ ക്രെഡിറ്റും ആദ്യ വൈസ് ചാൻസലർക്ക് അവകാശപ്പെട്ടതാണ്. ഒട്ടേറെ എതിർപ്പുകൾ ഉണ്ടായി എങ്കിലും അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി.എം. ജേക്കബും മുഖ്യ മന്ത്രി കെ. കരുണാകരനും കാമ്പസ് അതിരമ്പുഴയിൽ തന്നെ എന്നു നിലപാടെടുത്തതോടെ എതിർപ്പുകാരും അയ ഞ്ഞു.