വയറ്റിലുണ്ടായിരുന്നത് കുഞ്ഞല്ല രണ്ടരക്കിലോയുള്ള ‘സ്റ്റോണ്‍’ എന്ന് യുവതി; ആലപ്പുഴയില്‍ പ്രസവിച്ചയുടന്‍ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതം

Spread the love

സ്വന്തം ലേഖിക

ആലപ്പുഴ: തുമ്പോളിയിലെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയ ചോരക്കുഞ്ഞിന്റെ അമ്മയെന്ന് കരുതുന്ന യുവതി ഡോക്ടര്‍മാരോട് പറഞ്ഞത് തനിക്ക് രണ്ടരക്കിലോയുള്ള ‘സ്റ്റോണ്‍’ ഉണ്ടായിരുന്നുവെന്നാണ്.

എന്നാല്‍, അതിന് സാധ്യതയില്ലെന്ന് അറിയാവുന്നതിനാലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശു ഇവരുടേതാകാം എന്ന് ഡോക്ടര്‍മാരും പൊലീസും സംശയിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴ കടപ്പുറം വനിത-ശിശു ആശുപത്രിയിലാണ് കുഞ്ഞും പ്രസവിച്ചുവെന്നു സംശയിക്കുന്ന യുവതിയും. കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്ബാണ് യുവതി ഇതേ ആശുപത്രിയില്‍ രക്തസ്രാവത്തിനു ചികിത്സയ്ക്കെത്തിയത്. ഇവര്‍ പ്രസവിച്ചുവെന്ന് പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ക്കു മനസ്സിലായി.

പ്രസവിച്ചയുടന്‍ കുട്ടിയെ ഉപേക്ഷിച്ചശേഷം ചികിത്സതേടി എത്തിയതാകാമെന്നാണ് സംശയം. എന്നാല്‍, കുട്ടി അവരുടേതാണോയെന്ന കാര്യത്തില്‍ യുവതി വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.

യുവതി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. രണ്ടു കാര്യങ്ങളാണ് അന്വേഷണത്തില്‍ കണ്ടെത്തേണ്ടത്. യുവതി പ്രസവിച്ചെന്നു വ്യക്തമായതിനാല്‍ കുട്ടി അവരുടേതു തന്നെയാണോയെന്ന് അറിയണം. അല്ലെങ്കില്‍, പ്രസവിച്ച കുട്ടിയെവിടെ എന്ന ചോദ്യവുമുണ്ട്.

തുമ്ബോളി വികസന ജങ്ഷനു സമീപം വെള്ളിയാഴ്ച രാവിലെ 11-ഓടെയാണ് ജനിച്ചയുടന്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്. ആക്രിസാധനങ്ങള്‍ പെറുക്കുന്ന അതിഥിത്തൊഴിലാളികള്‍ കരച്ചില്‍ കേട്ടാണ് കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്നു നാട്ടുകാരിടപെട്ട് ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തെരുവുനായ്ക്കളുടെ ശ്രദ്ധയില്‍പ്പെടാതിരുന്നതിനാലാണ് കുഞ്ഞ് ഇപ്പോഴും ജീവനോടിരിക്കുന്നത്.

സംഭവത്തില്‍ നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. യുവതി ലേബര്‍ റൂമിലായതിനാല്‍ മൊഴിയെടുക്കാനായിട്ടില്ല. കുറ്റിക്കാട്ടില്‍ കുട്ടിയെ കണ്ടതറിഞ്ഞ് നോര്‍ത്ത് പോലീസ് അമ്മയെ കണ്ടെത്താന്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം തുടങ്ങിയിരുന്നു.

അതിനിടെയാണ് വനിത-ശിശു ആശുപത്രിയില്‍ ഒരു യുവതി വയറുവേദനയ്ക്ക് ചികിത്സയ്ക്കെത്തിയതായും അവര്‍ക്കു പ്രസവിച്ച ലക്ഷണങ്ങളുണ്ടെന്നും അറിഞ്ഞത്. യുവതി താമസിക്കുന്ന വീടിന്‍റെ മതിലിനോടു ചേര്‍ന്നുള്ള കുറ്റിക്കാട്ടില്‍നിന്നാണ് കുട്ടിയെ കണ്ടെത്തിയതെന്ന് പോലീസ് മനസ്സിലാക്കി. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ അമ്മ, ചികിത്സയിലുള്ള യുവതി തന്നെയാണെന്നാണ് പോലീസ് നിഗമനം.