
കോട്ടയം: വഴിതെറ്റിയെത്തിയ കാർ ഒഴുക്കിൽപ്പെട്ടു തോട്ടിലൂടെ ഒഴുകി നീങ്ങിയത് 300 മീറ്റർ. കാറിൽ നിന്നുള് ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ തിരുവല്ല സ്വദേശിയായ വനിതാ ഡോക്ടറും പിഞ്ചുകുഞ്ഞും അടങ്ങിയ കുടുംബം രക്ഷപെട്ടത് അത്ഭുതകരമായി. ഇന്നലെ രാത്രി 11ന് തിരുവാതുക്കലിന് സമീപം പാറേച്ചാലിലാണ് സംഭവം.
എറണാകുളത്തു നിന്നും തിരുവല്ലയിലേക്ക് യാത്ര ചെയ്ത കുമ്പനാട് സ്വദേശികളായ ഡോക്ടർ സോണിയ(32) അമ്മ ശോശാമ്മ(65) സഹോദരൻ അനീഷ്(21) സോണിയുടെ ആറുമാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് രക്ഷപ്പെട്ടത്.
രാത്രി വൈകി എറണാകുളത്തു നിന്ന് യാത്ര തിരിച്ചു കുടുംബം ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ സഞ്ചരിക്കുന്നതിനിടെ തിരുവാതുക്കൽ നിന്ന് വഴിതെറ്റിയാണ് പാറേച്ചാലിലെത്തിയതെന്ന് പോലീസ് പറഞ്ഞു. തിരുവാതുക്കൽ നാട്ടകം സിമൻറ് കവല ബൈപ്പാസിലൂടെ പാറച്ചാൽ
ബോട്ടുജെട്ടിയുടെ ഭാഗത്തേക്കാണ് കാർ നീങ്ങിയത്. ഈ ഭാഗത്ത് റോഡിൽ കുത്തൊഴുക്കുണ്ടായിരുന്നു. റോഡും തോടും തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമായിരുന്നു. പാറേച്ചാൽ ജെട്ടിയുടെ സമീപത്ത് എത്തിയപ്പോൾ കൈത്തോട്ടിലേക്ക് പതിച്ച കാർ ഒഴുകി നീങ്ങി. യാത്രക്കാർ നിലവിളിക്കുകയും വശങ്ങളിലെ ചില്ലിൽ ഇടിച്ച് ശബ്ദം ഉണ്ടാക്കുകയും ചെയ്തതോടെ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. നാട്ടുകാരായ സത്യൻ വിഷ്ണു എന്നിവരാണ് ആദ്യം എത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാറിനൊപ്പം കരയിലൂടെ ഓടിയ ഇവർ കാറിനു സമീപം എത്തിയപ്പോൾ വെള്ളത്തിലേക്ക് ചാടുകയായിരുന്നു. കാർ 300 മീറ്റർ ഒഴുകി നീങ്ങി തള്ളിനീക്കാൻ ശ്രമിക്കുന്നതിനിടെ മുൻഭാഗം ചെളിയിൽ തറഞ്ഞു ഇതോടെ നാട്ടുകാർക്ക് കയറിയിട്ടു കാർ സമീപത്തെ വൈദ്യുതതൂണിൽ ബന്ധിച്ചു. കാറിന്റെ ഡോർ തുറന്നു കുഞ്ഞിനെയും മറ്റുള്ളവരെയും പുറത്തെത്തിച്ചു. യാത്രക്കാരെ സമീപത്തെ സനലിന്റെ വീട്ടിലെത്തിച്ചു പ്രാഥമിക ശുശ്രൂഷ നൽകി. പരിക്കുകളില്ല. പിന്നീട് രാത്രി ബന്ധുക്കളോടൊപ്പം ഇവർ മടങ്ങി. പോലീസും അഗ്നിരക്ഷാസേനയും സംഭവസ്ഥലത്ത് എത്തിയിരുന്നു.