
സ്വന്തം ലേഖകൻ
പാലക്കാട്: ചികിത്സ പിഴവ് മൂലം ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ ഡോക്ടർ അറസ്റ്റിൽ. ആന്ധ്രപ്രദേശ് കുർണൂൽ സ്വദേശിയായ ഡോ. മഹേഷാണ് അറസ്റ്റിലായത്. 2018 ജനുവരി 22നായിരുന്നു സംഭവം.
വിളയോടിയിലെ കരുണ മെഡിക്കൽ കോളജിൽ വയറുവേദനയെത്തുടർന്ന് ചികിത്സക്കെത്തിയ പാട്ടികുളം ദഫേദർ ചള്ള സ്വദേശിയായ സനൽ കുമാറിൻറെ മകൻ ആദിദേവാണ് മരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സനൽകുമാറിൻറെ പരാതിയിൽ മീനാക്ഷിപുരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. ഡോക്ടർമാർക്കെതിരെയുള്ള ക്രിമിനൽ കേസുകളിൽ മെഡിക്കൽ വിദഗ്ധരുടെ പാനലിൻറെ അഭിപ്രായം ആവശ്യമായതിനാൽ മെഡിക്കൽ വിദഗ്ധരുടെ അപെക്സ് ബോർഡ് രൂപവത്കരിച്ച് അഭിപ്രായം തേടിയിരുന്നു.
കുട്ടിയെ ചികിത്സിച്ച ഡോക്ടറുടെ കൈപിഴവിനാലാണ് മരണമെന്ന റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഡോക്ടറെ ചിറ്റൂർ ഡിവൈ.എസ്.പി സി. സുന്ദരത്തിൻറെ നേതൃത്വത്തിൽ ആന്ധ്രയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.